ദുബായ് : ദുബായിൽ ഇമാമുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചു. ജോലിയിൽ 20 വർഷം പിന്നിട്ട ഇമാമുമാർ, മുഅദ്ദിൻ, ഇസ്ലാമിക പ്രഭാഷകർ എന്നിവർക്കാണ് 10 വർഷത്തെ വിസ നൽകുക. ഈദുൽഫിത്വറിന് മുന്നോടിയായി ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽമക്തൂമാണ് ഇമാമുമാർക്ക് ഗോൾഡൻ വിസ പ്രഖ്യാപിച്ചത്.
ദുബായിൽ ഔഖാഫിന് കീഴിലും മറ്റും പ്രവർത്തിക്കുന്ന നിരവധി മലയാളി പണ്ഡിതർക്കും ഇതിന്റെ ഗുണം ലഭിക്കും. ജോലിയിൽ 20 വർഷം പിന്നിട്ട ഇമാം, മുഅദ്ദിൻ, ഇസ്ലാമിക പ്രഭാഷകർ എന്നിവർക്കാണ് ഗോൾഡൻ വിസ നൽകുക. ഇവർക്ക് പെരുന്നാൾ പ്രമാണിച്ച് പ്രത്യേക ബോണസും പാരിതോഷികങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.
ഇസ്ലാമിക മൂല്യങ്ങളുടെ പ്രചാരണത്തിന് പുറമെ സഹിഷ്ണുതാമൂല്യങ്ങളുടെ പ്രചാരണത്തിന് കൂടി നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഇവർക്ക് പാരിതോഷികം നൽകുക. വർഷങ്ങളായി ദുബായിലെ പള്ളികളിൽ ജോലി ചെയ്യുന്നവർക്കുള്ള ആദരം കൂടിയാണ് ഭരണാധികാരിയുടെ പ്രഖ്യാപനം.
Comments