കോട്ടയം: അനന്തപുരി ഹിന്ദുമഹാ സമ്മേളനത്തിൽ പറഞ്ഞ കാര്യങ്ങളിൽ ഉറച്ചു നിൽക്കുന്നുവെന്ന് പിസി ജോർജ്. ആര് എതിർത്താലും സത്യം തുറന്ന് പറയുമെന്നും ലവ് ജിഹാദ് ഉണ്ടെന്നും 40 കുട്ടികളെ താൻ രക്ഷിച്ചിട്ടുണ്ടെന്നും പിസി ജോർജ് പറഞ്ഞു.വിവിധ ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ കോട്ടയത്ത് നൽകിയ സ്വീകരണത്തിലാണ് അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചത്.
ഒരുപറ്റം ആളുകൾ ശ്രമിച്ചാൽ മഹത്തായ ഭാരതം ഇസ്ലാമിക രാജ്യം ആകില്ല. മുഗളൻമാർ ശ്രമിച്ചിട്ടും ഭാരതത്തെ ഇസ്ലാമിക രാജ്യമായിമാറ്റാൻ കഴിഞ്ഞിട്ടില്ലെന്നും രാജ്യസ്‌നേഹികൾ അതിന് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പാകിസ്താന്റെ പിന്തുണയോടെ ആണ് ഭാരതത്തിൽ കലാപം ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ക്രൈസ്തവരും ഹിന്ദുക്കളും ഒന്നിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യം വളരുന്നു. ഇതിനെ തകർക്കുക ആണ് ചിലരുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
തടിയന്റവിട നസീറിനെ എരുമേലി പുത്തൻ പള്ളിയിൽ വെച്ച് കണ്ടിട്ടുണ്ടെന്നും തബ് ലീഗ് സമ്മേളനനത്തിന് വേണ്ടി ആണ് അവർ വന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഹിന്ദുമഹാസമ്മേളനത്തിലെ പ്രസംഗത്തിന്റെ പേരിൽ പിസി ജോർജിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം അദ്ദേഹത്തിന് ജാമ്യവും ലഭിച്ചിരുന്നു. മുസ്ലീം സമുദായത്തിനെതിരെ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
ടിപ്പു തികഞ്ഞ വർഗീയവാദിയാണെന്നും മുസ്ലീങ്ങൾ അല്ലാത്തവരെ കൊന്നൊടുക്കുകയായിരുന്നുവെന്നും ലൗ ജിഹാദ് കേരളത്തിൽ ഉണ്ടെന്നും ഉൾപ്പെടെയുളള യാഥാർത്ഥ്യങ്ങളാണ് പി.സി ജോർജ്ജ് തുറന്നടിച്ചത്. തന്റെ പ്രസ്താവനകളുടെ പേരിൽ ആരെങ്കിലും തൂക്കിക്കൊല്ലാൻ വിധിക്കുമോയെന്ന് നോക്കട്ടെയെന്നും പി.സി ജോർജ്ജ് വെല്ലുവിളിച്ചിരുന്നു.
Comments