തിരുവനന്തപുരം:തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെങ്കിൽ ഇടിച്ചു തകർക്കുമെന്ന് ഇപി ജയരാജൻ പറഞ്ഞു. അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കണമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി.
എൽഡിഎഫ് സീറ്റ് മൂന്നക്കം കടക്കും. സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എൽഡിഎഫ് വികസനത്തിന്റെ രാഷ്‌ട്രീയം പറഞ്ഞായിരിക്കും തിരഞ്ഞെടുപ്പിനെ നേരിടുക. ഐശ്വര്യ സമൃദ്ധമായ കേരളം സൃഷ്ടിക്കലാണ് ഇടതുപക്ഷത്തിന്റെ ചുമതല. കെ റെയിൽ ചർച്ച വികസനത്തിന്റെ കരുത്ത് കൂട്ടും. കെ റെയിൽ ജനവികാരം അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് പ്രവർത്തനങ്ങളുടെ പൂർണ ചുമതല സി.പി.ഐ.എമ്മിന്റെ കേന്ദ്രകമ്മറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി. ജയരാജനാണ്. സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ എം.സ്വരാജും പി.രാജീവും മണ്ഡലത്തിൽ നിന്ന് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മെയ് 31നാണ് നടക്കുക. ജൂൺ മൂന്നിന് വോട്ടെണ്ണി വിജയിയെ പ്രഖ്യാപിക്കും. ബുധനാഴ്‌ച്ച തെരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനമിറക്കും. മെയ് 11 ആണ് പത്രിക നൽകാനുള്ള അവസാന തീയതി. മെയ് 16 വരെയാണ് പത്രിക പിൻവലിക്കാൻ അനുവദിക്കുക. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ മുന്നണികൾ സ്ഥാനാർത്ഥി ചർച്ചകൾ ശക്തമാക്കി.
Comments