മാഡ്രിഡ്: ചാമ്പ്യൻസ് ലീഗിലെ രണ്ടാം സെമിയിലെ രണ്ടാം പാദ മത്സരം ഇന്ന്. ആദ്യ പാദത്തിൽ 4-3ന് ജയിച്ച മാഞ്ചസ്റ്റർ സിറ്റിക്കെതിരെ സ്വന്തം മണ്ണിൽ സാന്റിയാഗോ ബെർണാബൂവിൽ റയൽ മാഡ്രിഡിറങ്ങും.
തുടർച്ചയായി രണ്ടാമതും ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനാണ് മാഞ്ചസ്റ്റർ സിറ്റിയുടെ പോരാട്ടം. കഴിഞ്ഞവർഷം എതിരില്ലാത്ത ഒറ്റ ഗോളിന് ചെൽസിയോടാണ് സിറ്റി പരാജയപ്പെട്ടത്. സ്പാനിഷ് കരുത്തരായ റയൽ തോറ്റാൽ ഇംഗ്ലീഷ് ക്ലബ്ബുകളുടെ കലാശ പോരാട്ടത്തിന് ചാമ്പ്യൻസ് ലീഗ് വീണ്ടും സാക്ഷിയാകും. 13 തവണ യൂറോപ്യൻ ചാമ്പ്യന്മാരായ കരുത്തുറ്റ ചരിത്രമാണ് റയൽ മാഡ്രിഡിന്റേത്. ഈ മാസം 28നാണ് കലാശപോരാട്ടം.
ആദ്യപാദത്തിൽ 11-മിനിറ്റിനുള്ളിൽ 2-0ന്റെ ലീഡ് നേടിയ സിറ്റിക്കായി ഗ്രാബ്രിയേൽ ജീസസും കെവിൻ ഡീ ബ്രൂയിനുമാണ് തുടക്കമിട്ടത്. റയലിനായി 33-ാം മിനിറ്റിൽ സൂപ്പർ താരം കരീം ബെൻസേമ ഒരു ഗോൾ മടക്കി. ഫിൽ ഡോഫനിലൂടെ 3-1ന് സിറ്റി വീണ്ടും മുന്നിലെത്തിയപ്പോൾ വിനിഷ്യസ് ജൂനിയറും സിറ്റിക്കായി ഗോൾ നേടി. ബർണാഡോ സിൽവയും രണ്ടാം ഗോളുമായി കരീം ബെൻസേമയും തിരിച്ചടിച്ചെങ്കിലും ആദ്യ പാദ ജയം സിറ്റിക്കായിരുന്നു.















