ഡെറാഡൂൺ: ചതുർധാം യാത്രയുടെ രണ്ടാം ഘട്ടമായി ഹിമാലയൻ ക്ഷേത്ര നഗരങ്ങൾ ഉണർന്നു. ഇന്ന് രാവിലെ കേദാർനാഥ് ക്ഷേത്രം നടതുറന്നു. ഞായറാഴ്ച ബദരീനാഥ് ക്ഷേത്ര നട തുറക്കുമെന്ന് ക്ഷേത്ര പുരോഹിതനായ റാവൽജീ ഈശ്വരപ്രസാദ് നമ്പൂതിരി അറിയിച്ചു. കഴിഞ്ഞ ദിവസം ഗംഗോത്രിയും യമുനോത്രിയും തുറന്നിരുന്നു.
വേദമന്ത്രമുഖരിതമായ അന്തരീക്ഷത്തിലാണ് കേദാർനാഥ് ക്ഷേത്രത്തിന്റെ നട ഇന്ന് തുറന്നത്. ഈ സീസണിൽ ആദ്യമായിട്ടാണ് ശൈത്യകാലം അടച്ചിട്ട ശേഷം ക്ഷേത്രം ഭക്തർക്കായി തുറന്നത്. ഉത്തരാഘണ്ട് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമിയും മറ്റ് ഉദ്യോഗസ്ഥരും സൈനികരും ഭക്തർക്കൊപ്പം ക്ഷേത്ര നടതുറപ്പിന് സാക്ഷിയാകാൻ എത്തിയിരുന്നു.
https://fb.watch/cQv-na8Gmj/
ചാർധാം യാത്രയുടെ ഭാഗമായ ഗംഗോത്രി ധാമും യമുനോത്രിയുമാണ് ആദ്യം തുറക്കുന്നത്. കഴിഞ്ഞ മൂന്നാം തിയതിയാണ് ഗംഗോത്രി തുറന്നത്. അക്ഷയ തൃതീയ ദിനത്തിലാണ് ചതുർത്ഥാം കേന്ദ്രങ്ങളുടെ ആദ്യ ഘട്ടം ആരംഭിക്കുന്നത്. വരുന്ന ഞായറാഴ്ച ബദരീനാഥ് ക്ഷേത്രം തുറക്കുന്നതോടെ പൂർണ്ണമായും ചതുർധാം യാത്ര ആരംഭിക്കും.
കൊറോണ വ്യാപനം വീണ്ടും നടക്കുന്നതിനാൽ തീർത്ഥാടകരുടെ എണ്ണം നിജപ്പെടുത്തി യിട്ടുണ്ട്. കേദാർനാഥിലേക്ക് ഒരു ദിവസം 12,000 പേർക്കും ബദരീനാഥിന് 15,000 പേർക്കുമാണ് പ്രവേശനം. ഇതിനിടെ ചാർത്ഥാം യാത്രയിൽ കൊറോണ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടില്ലെന്ന പ്രത്യേകതയുമുണ്ട്.
Comments