ലക്‌നൗ : ഇതര മതസ്ഥയായ കോളേജ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. ഫിറോസാബാദ് സ്വദേശിയായ ആരിഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മകളെ കാണാനില്ലെന്ന് കാണിച്ച് പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ നൽകിയ പരാതിയെ തുടർന്നാണ് നടപടി.
ഫിറോസാബാദിലെ കോളോജിലെ ബി. കോം വിദ്യാർത്ഥിനിയാണ് പെൺകുട്ടി. വിദ്യാർത്ഥിനിയെ പ്രണയം നടിച്ച് വലയിലാക്കിയ ആരിഫ് കഴിഞ്ഞ മാസം 25 ന് പെൺകുട്ടിയുമൊത്ത് ഒളിച്ചോടുകയായിരുന്നു. അന്നേ ദിവസം സഹോദരനൊപ്പമാണ് പെൺകുട്ടി കോളേജിൽ പോയത്. അവിടെ നിന്നും വിദ്യാർത്ഥിനിയെ ആരിഫ് തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. തുടർന്ന് മതം മാറ്റി ഇസ്ലാമിക ആചാര പ്രകാരം വിവാഹം ചെയ്തു.
ഏറെ വൈകിയും പെൺകുട്ടി വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടി ആരിഫിനൊപ്പമാണെന്ന് കണ്ടെത്തുകയായിരുന്നു. പെൺകുട്ടിയെ മതപരിവർത്തനത്തിന് ഇരയാക്കിയതായി ആരിഫ് പോലീസിന് മൊഴി നൽകിയിട്ടുണ്ട്. ഉത്തർപ്രദേശ് നിർബന്ധിത മതപരിവർത്തന നിരോധന നിയമ പ്രകാരമാണ് ആരിഫിനെതിരെ പോലീസ് കേസ് എടുത്തിരിക്കുന്നത്.
Comments