ലക്‌നൗ : ഗ്യാൻ വാപി മസ്ജിദിലെ സർവ്വേ നടപടികൾ പൂർത്തിയാക്കാൻ അനുവദിക്കാതെ ഒരു വിഭാഗം. മസ്ജിദിലേക്ക് പ്രവേശിക്കാൻ അഭിഭാഷകരെയും, സർവ്വേ അധികൃതരെയും അനുവദിക്കാതെ വന്നതിനെ തുടർന്ന് സർവ്വേ നടപടികൾ തടസ്സപ്പെട്ടു. ഗ്യാൻവാപി ശൃംഗാർ ഗൗരി കോംപ്ലക്‌സിലാണ് നിലവിൽ സർവ്വേ നടപടികൾ പുരോഗമിക്കുന്നത്.
ഗ്യാൻവാപി മസ്ജിദിലെ വീഡിയോഗ്രഫിയും സർവ്വേ നടപടികളും തുടരാൻ കഴിഞ്ഞ ദിവസം കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ച മുതലാണ് സർവ്വേ നടപടികൾ ആരംഭിച്ചത്. വൻ പോലീസ് സന്നാഹത്തോടെ നടന്ന സർവ്വേ നടപടികൾ ശാന്തമായി പുരോഗമിച്ചു. എന്നാൽ ശനിയാഴ്ച സർവ്വേ നടപടികൾക്കായി എത്തിയ അഭിഭാഷകരെയും സർവ്വേ അധികൃതരെയും ഒരു വിഭാഗം തടയുകയായിരുന്നു. ഇതോടെ സർവ്വേ പൂർത്തിയാക്കാനാകെ സംഘം തിരികെ മടങ്ങി.
ഹിന്ദുക്കളായ അഭിഭാഷകരെയും അധികൃതരെയും അകത്തേക്ക് പ്രവേശിപ്പിക്കാൻ ആകില്ലെന്നായിരുന്നു ഇവരുടെ നിലപാട്. ഇതേ തുടർന്ന് മുസ്ലീങ്ങളായ അഭിഭാഷകർ അകത്തേക്ക് പ്രവേശിച്ചു. എന്നാൽ പ്രതിഷേധത്തെ തുടർന്ന് ഇവരും സർവ്വേ പൂർത്തിയാക്കാനാകാതെ പുറത്തേക്ക് ഇറങ്ങുകയായിരുന്നു. അതേസമയം തിങ്കളാഴ്ച മുതൽ സർവ്വേ നടപടികൾ വീണ്ടും തുടരുമെന്ന് അധികൃതർ അറിയിച്ചു.
Comments