പാലക്കാട്: ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതിയാണെന്ന് കണ്ടെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിരിച്ചുവിടണമെന്ന ആവശ്യമുയർത്തി ബിജെപിയുടെ പ്രതിഷേധമാർച്ച്. കോങ്ങാട് പഞ്ചായത്തിലെ പെരിങ്ങോട് ഫയർ സ്റ്റേഷനിൽ വർക്ക് ചെയ്യുന്ന ജിഷാദിനെ സർവീസിൽനിന്നുംപിരിച്ചു വിടണം എന്ന ആവശ്യം ഉന്നയിച്ച് കോങ്ങാട് ഫയർ സ്റ്റേഷനിലേക്ക് ബിജെപികോങ്ങാട് മണ്ഡലം കമ്മിറ്റിയാണ് പ്രതിഷേധ മാർച്ച് നടത്തിയത്. ഇടതുപക്ഷ – ജിഹാദി സർക്കാർ കൂട്ടുകെട്ടിനെതിരെ മാർച്ചിൽ മുദ്രാവാക്യങ്ങളുയർന്നു.
മാർച്ച് പാലക്കാട് ജില്ലാ പ്രസിഡന്റ് ശ്രീ. ഹരിദാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ശ്രീമതി ഗംഗ ഭഗത് അദ്ധ്യക്ഷയായി , ജില്ലാ ജന.സെക്രട്ടറി ശ്രീജ വേണുഗോപാൽ, കരിമ്പ മണ്ഡലം പ്രസിഡന്റ് രവി അടിയത്ത്, ശ്രീകൃഷ്ണപുരം മണ്ഡലം പ്രസിഡന്റ് നിഷാദ്, മലമ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി ജ്യോതിഷ്, കോങ്ങാട് മണ്ഡലം ജനറൽ സെക്രട്ടറി ബിധിൻ , കെ ആർ സുജിത്ത്, കൃഷ്ണകുമാർ തുടങ്ങിയവർ സംസാരിച്ചു
കൊടുവായൂർ സ്വദേശിയായ ജിഷാദ് ശ്രീനിവാസിന്റെ കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. സുബൈർ വധത്തിന് പ്രതികാരമായി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കിയവരിൽ ഒരാളാണ് ജിഷാദ്. കൂടാതെ സഞ്ജിത്ത് കൊലപാതകത്തിന് മുൻപ്. സഞ്ജിത്തിന്റെ യാത്രാ വിവരങ്ങൾ തയ്യാറാക്കിയതും ജിഷാദാണ്.
സഞ്ജിത്തിന്റെയും ശ്രീനിവാസിന്റെയും കൊലപാതക സമയത്ത് ജിഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആർഎസ്എസ് നേതാക്കളുടെ വീടുകൾ തേടിയിറങ്ങിയതെന്ന് പോലീസ് കണ്ടെത്തി. പുതുനഗരം ഭാഗത്തെ ആർഎസ്എസ് നേതാക്കളെ അന്വേഷിച്ചാണ് സംഘം പോയത്. നിലവിൽ ശ്രീനിവാസ് കൊലപാതകത്തിൽ മാത്രം പ്രതി ചേർത്തിട്ടുള്ള ജിഷാദിനെ ഉടൻ സഞ്ജിത്ത് കൊലപാതകത്തിലും പ്രതി ചേർക്കുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. 2017 മുതൽ ഫയർ ഫോഴ്സിൽ ജീവനക്കാരനാണ് ജിഷാദ്.
Comments