ഇന്ത്യയുടെ സാമ്പത്തിക വീണ്ടെടുക്കലിനെ റഷ്യ-യുക്രെയ്ൻ ഒരു തരത്തിവും ബാധിക്കില്ലെന്ന് ആഗോള റേറ്റിംഗ് ഏജൻസി മൂഡീസ് ഇൻവെസ്റ്റർ സർവീസ്. 2022-23 ൽ ഇന്ത്യയുടെ യഥാർത്ഥ ജിഡിപി 8.2 ശതമാനമായി വളരുമെന്ന് പ്രതീക്ഷിക്കുന്നതായി റേറ്റിംഗ് ഏജൻസി പറഞ്ഞു. ഇത് ജി 20 രാജ്യങ്ങൾക്കിടയിലെ ഏറ്റവും വേഗത്തിലുള്ള വളർച്ചയാണ്. യുക്രെയ്ൻ-റഷ്യ യുദ്ധത്തിന്റെയും ആഗോള ക്രൂഡിന്റെ കുതിച്ചുചാട്ടത്തിന്റെയും ആഘാതം കണക്കിലെടുത്ത് ആർബിഐ ഏപ്രിലിൽ ജിഡിപി പ്രവചനം 7.8 ശതമാനത്തിൽ നിന്ന് 7.2 ശതമാനമായി താഴ്‌ത്തിയിരുന്നു. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുമായി താരതമ്യപ്പെടുത്തുമ്പോൾ മൂഡീസിന്റെ വളർച്ചാ എസ്റ്റിമേറ്റ് ആശാവഹമാണ്.
‘റഷ്യ-യുക്രെയ്ൻ സൈനിക സംഘർഷത്തിൽ നിന്നുള്ള ആഗോള സാമ്പത്തിക തകർച്ച ഇന്ത്യയിലെ പണപ്പെരുപ്പവും പലിശനിരക്കും വർദ്ധിപ്പിക്കുകയും വിതരണത്തിൽ തടസ്സങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്ന് മൂഡീസ് പറഞ്ഞു. ഉയർന്ന ഭക്ഷ്യവില പണപ്പെരുപ്പത്തെ നേരിട്ട് ബാധിക്കുമെന്നും എണ്ണവില കുതിച്ചുയരുമെന്നും റേറ്റിംഗ് ഏജൻസി മുന്നറിയിപ്പ് നൽകി. ആഗോള ക്രൂഡ് ഓയിൽ വില ബാരലിന് 100 ഡോളറിന് മുകളിൽ ഉയർന്നു. റഷ്യൻ എണ്ണ കയറ്റുമതിക്ക് മേലുള്ള ഉപരോധം വിതരണത്തിനായുള്ള കാഴ്ചപ്പാട് മന്ദീഭവിപ്പിച്ചതിനാൽ മാർച്ച് മുതൽ എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ തുടരുന്നു.
ആഭ്യന്തര ബാങ്കുകളെ പ്രതിസന്ധി പ്രതികൂലമായി ബാധിക്കുമെന്ന് റേറ്റിംഗ് ഏജൻസി പ്രതീക്ഷിക്കുന്നില്ല. ”എന്നിരുന്നാലും, ഇന്ത്യൻ ബാങ്കുകൾ ഇപ്പോൾ മഹാമാരിക്ക് മുമ്പുള്ളതിനേക്കാൾ മികച്ച നിലയിലാണ്,” മൂഡീസ് പറഞ്ഞു. ”ബാങ്കുകൾ വീണ്ടെടുക്കുന്നതോ ലെഗസി പ്രശ്നമുള്ള കടം എഴുതിത്തള്ളുന്നതോ ആയതിനാൽ എൻപിഎലുകൾ ഇനിയും കുറയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു, അതേസമയം സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുന്നതിനനുസരിച്ച് പുതിയ എൻപിഎല്ലുകളുടെ രൂപീകരണം സ്ഥിരമായിരിക്കും,” മൂഡീസ് വ്യക്തമാക്കി.
Comments