ഇടമലക്കുടി; കേരളത്തിലെ ആദ്യ ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലെ പതിനൊന്നാം വാർഡിൽ ബിജെപി നേടിയ ഉജ്ജ്വല വിജയം സിപിഎം, ഇടത് നേതാക്കളുടെ വായടപ്പിക്കുന്നതായി. പതിനൊന്നാം വാർഡായ ആണ്ടവൻ കുടിയിലേക്ക് നടന്ന ഉപതിരഞ്ഞടുപ്പിൽ ബിജെപിയിലെ നിമലാവതി കണ്ണൻ ആണ് വിജയിച്ചത്.
159 വോട്ടർമാരുളള ഈ വാർഡിൽ 21 വോട്ടിന്റെ ഭൂരിപക്ഷമാണ് നിമലാവതി കണ്ണൻ
നേടിയത്. ബിജെപി 54 വോട്ടുകൾ നേടിയപ്പോൾ സിപിഎമ്മിന് 33 വോട്ടുകളാണ് ലഭിച്ചത്. കോൺഗ്രസിന് 17 വോട്ടുകളും ലഭിച്ചു. ഇതോടെ ഇടമലക്കുടി പഞ്ചായത്തിൽ ബിജെപിക്ക് അഞ്ച് അംഗങ്ങളായി.
5 മാസം മുൻപ് നടന്ന ഉപതെരഞ്ഞെടുപ്പിൽ സിപിഎം സിറ്റിംഗ് സീറ്റ് ഒരു വോട്ടിന് ബിജെപി പിടിച്ചെടുത്തിരുന്നു. ഇതിൽ പ്രകോപിതനായി മുൻ മന്ത്രിയും ജില്ലയിലെ സിപിഎം നേതാവുമായ എം.എം മണി ഇടമലക്കുടിയിലെ ജനങ്ങളെ ചരിത്രബോധമില്ലാത്ത പമ്പരവിഡ്ഢികൾ എന്നാണ് അധിക്ഷേപിച്ചത്. ഇത് വിവാദമാകുകയും ചെയ്തിരുന്നു. ഇടമലക്കുടിയിലെ വനവാസി വിഭാഗങ്ങളെ അധിക്ഷേപിച്ച സിപിഎം നേതാക്കൾക്കുളള മറുപടിയാണ് ഈ വിജയമെന്ന് മഹിളാമോർച്ച നേതാക്കൾ ചൂണ്ടിക്കാട്ടി.
പ്രാദേശിക ബിജെപി പ്രവർത്തകരെ തല്ലുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം നേതാക്കൾ
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് എത്തുന്ന ബിജെപി പ്രവർത്തകരെ അടിച്ചോടിക്കണമെന്നും ആഹ്വാനം ചെയ്തിരുന്നു. ബിജെപി ജയിച്ചാൽ വാർഡിലേക്കുള്ള റേഷൻ നിർത്തലാക്കുമെന്നും പ്രചാരണം നടത്തിയിരുന്നു.
Comments