യൂറോപ്പിൽ യുദ്ധത്തെ തുടർന്നുളള അനിശ്ചിതത്വം തുടരുന്നതിനിടെ ഫിൻലൻഡിലേക്കുള്ള പ്രകൃതിവാതക വിതരണം റഷ്യ നിർത്തിയതായി ഫിന്നിഷ് സർക്കാർ ഉടമസ്ഥതയിലുള്ള ഊർജ സ്ഥാപനമായ ഗാസ് വ്യക്തമാക്കി. ഫിൻലാൻഡ് വാതകങ്ങൾക്ക് റൂബിളിൽ പണം നൽകണമെന്ന ആവശ്യം വിസമ്മതിച്ചിരുന്നു. എന്നാൽ നാറ്റോ അംഗത്വത്തിന് ഫിൻലാൻഡ് അപേക്ഷിക്കുമെന്ന പ്രഖ്യാപനത്തെ തുടർന്നാണ് റഷ്യയുടെ നടപടിയെന്ന് കരുതുന്നു.
ഈ നീക്കം ഖേദകരമാണെന്നും എന്നാൽ ഉപഭോക്താക്കൾക്ക് തടസ്സമൊന്നും ഉണ്ടാകില്ലെന്നും ഗാസും പറഞ്ഞു. യുക്രെയ്ൻ സംഘർഷങ്ങൾക്കിടയിലും റഷ്യ പല യൂറോപ്യൻ രാജ്യങ്ങൾക്കും ഗ്യാസ് വിതരണം തുടരുന്നു. പാശ്ചാത്യ ശക്തികൾ റഷ്യ യുദ്ധം ആരംഭിച്ചശേഷം, ‘സൗഹൃദമല്ലാത്ത’ രാജ്യങ്ങൾ റഷ്യൻ കറൻസി ഉപയോഗിച്ച് ഗ്യാസിന് പണം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കം യൂറോപ്യൻ യൂണിയൻ ബ്ലാക്ക് മെയിലിംഗ് ആയാണ് പരിഗണിക്കുന്നത്.
ഫിൻലാൻഡ് അതിന്റെ വാതകത്തിന്റെ ഭൂരിഭാഗവും റഷ്യയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്, എന്നാൽ രാജ്യത്തിന്റെ ഊർജ ഉപഭോഗത്തിന്റെ പത്തിലൊന്നിൽ താഴെ മാത്രമാണ് വാതകം. ‘ഞങ്ങളുടെ വിതരണ കരാറിന് കീഴിലുള്ള പ്രകൃതിവാതക വിതരണം ഇപ്പോൾ നിർത്തലാക്കുമെന്നത് വളരെ ഖേദകരമാണ്,” ഗാസം സിഇഒ മിക്കാ വിൽജനെൻ പറഞ്ഞു. ‘ഞങ്ങൾ ഈ സാഹചര്യത്തിനായി ശ്രദ്ധാപൂർവ്വം തയ്യാറെടുക്കുകയാണ്, ഗ്യാസ് ട്രാൻസ്മിഷൻ നെറ്റ്വർക്കിൽ തടസ്സങ്ങളൊന്നും ഉണ്ടാകില്ല, വരും മാസങ്ങളിൽ ഞങ്ങളുടെ എല്ലാ ഉപഭോക്താക്കൾക്കും ഗ്യാസ് വിതരണം ചെയ്യാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു. റഷ്യ ഞായറാഴ്ച ഫിൻലൻഡിലേക്കുള്ള വൈദ്യുതി വിതരണം വെട്ടിക്കുറച്ചു. നാറ്റോയിൽ ചേരാൻ ഫിൻലൻഡ് അപേക്ഷിച്ചാൽ തിരിച്ചടിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
Comments