കീവ്: മരിയൂപോൾ തുറമുഖ നഗരം പൂർണ്ണമായും റഷ്യയുടെ നിയന്ത്രണത്തിലായെന്ന് സ്ഥിരീകരണം. ഇന്നലെ യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്‌കി മരിയൂപോൾ തകർന്നെന്ന് പ്രസ്താവന ഇറക്കിയതിന് പിന്നാലെ റഷ്യ മരിയൂപോളിന്റെ നിയന്ത്രണം പൂർണ്ണമായും ഏറ്റെടുത്തു എന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. റഷ്യൻ വിദേശകാര്യമന്ത്രി സെർജീ ലാവ്‌റോവാണ് വിവരങ്ങൾ പുറത്തുവിട്ടത്.
അസോവ്‌സ്റ്റാൾ ഉരുക്കു നിർമ്മാണ ശാല കേന്ദ്രീകരിച്ച് ചെറുത്തു നിൽപ്പിന് ശ്രമിച്ച യുക്രെയ്ൻ സൈന്യമാണ് കീഴടങ്ങിയത്. മുന്നേ ഐക്യരാഷ്‌ട്രസഭയുടെ ഇടപെടലിനെ തുടർന്ന് ആയിരത്തോളം പൗരന്മാർക്കൊപ്പം 540 സൈനികരെ യുക്രെയ്ൻ ഒഴുപ്പിച്ചിരുന്നു. പരിക്കേറ്റ സൈനികരെയാണ് റഷ്യ ഒഴിപ്പിക്കാൻ അനുവദിച്ചത്. എന്നാൽ പീന്നീട് റഷ്യ ആക്രമണം ശക്തമാക്കിയതോടെ ആയിരത്തി എഴുന്നൂറോളം വരുന്ന യുക്രെയ്ൻ സൈനികർ കീഴടങ്ങുകയായിരുന്നു.
കരിങ്കടൽ മേഖലയിൽ ഏറ്റവും വലിയ തുറമുഖ നഗരമാണ് റഷ്യ പിടിച്ചെടുത്തി രിക്കുന്നത്.മരിയൂപോൾ പിടിച്ചതോടെ യുക്രെയന്റെ പടിഞ്ഞാറൻ മേഖലയെ എല്ലാ അർത്ഥത്തിലും നിയന്ത്രിക്കാൻ ഇനി റഷ്യയ്‌ക്ക് എളുപ്പമാകും.
Comments