കൊച്ചി: നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോർട്ട്. അധിക കുറ്റപത്രം ഈ മാസം 30 ന് സമർപ്പിക്കും.തുടരന്വേഷണത്തിന് അന്വേഷണസംഘം ഇനി സമയം നീട്ടി ചോദിക്കില്ല. അതേസമയം കാവ്യാമാധവനെതിരെ ഗൂഢാലോചനയ്‌ക്ക് തെളിവില്ലെന്നാണ് വിലയിരുത്തൽ.തെളിവില്ലാത്തതിനാൽ കാവ്യാമാധവൻ കേസിൽ പ്രതിയാവില്ല.
ദിലീപിന്റെ അഭിഭാഷകരേയും കേസിൽ നിന്ന് ഒഴിവാക്കും. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രം അധിക കുറ്റപത്രത്തിൽ പ്രതിയാകും. അഭിഭാഷകരുടെ മൊഴി പോലും എടുക്കാതെയാണ് ക്രൈംബ്രാഞ്ചിന്റെ പിന്മാറ്റം. കേസ് അട്ടിമറിക്കാൻ അഭിഭാഷകർ ഇടപെട്ടെന്ന് അന്വേഷണസംഘം ആരോപിച്ചിരുന്നു. അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന് ഹൈക്കോടതിയേയും അറിയിച്ചിരുന്നു. ഇതിനിടയിലാണ് കേസിൽ അന്വേഷണസംഘം തുടരന്വേഷണം അവസാനിപ്പിക്കുന്നത്.
അന്വേഷണസംഘത്തിന്റെ അപ്രതീക്ഷതമായ ഈ നീക്കങ്ങൾക്കുള്ള കാരണം എന്തെന്ന് ഇത് വരെയും വ്യക്തമല്ല. പുതിയ കുറ്റപത്രത്തിൽ അഞ്ചു പ്രതികൾ ഉണ്ടാവും എന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത്. ദിലീപിന്റെ അഭിഭാഷകരായിരുന്ന സുജേഷ് മേനോൻ, ഫിലിപ്പ് വർഗീസ് എന്നിവരെ അടക്കം പ്രതിയാക്കാനായിരുന്നു അന്വേഷണസംഘം നേരത്തെ ആലോചിച്ചിരുന്നത്.
കൊച്ചി: 1500 കോടിയുടെ മയക്കുമരുന്ന് വേട്ടയ്‌ക്ക് പിന്നാലെ ഞെട്ടിയ്‌ക്കുന്ന വിവരങ്ങൾ പുറത്ത്. മയക്കുമരുന്ന് കടത്തിന് പിന്നിലെ പാകിസ്താൻ ബന്ധം അന്വേഷണസംഘം സ്ഥിരീകരിച്ചുവെന്ന് വിവരം. മയക്കുമരുന്ന് കടത്തിൽ പാക് ബന്ധം സ്ഥിരീകരിച്ച് ഇപ്പോൾ ഡിആർഐ നിലപാടെടുത്തു. പിടിയിലായ നാല് പ്രതികൾ പാകിസ്താൻ ശൃംഖലയുടെ ഭാഗമെന്നാണ് കണ്ടെത്തൽ.പ്രതിപട്ടികയിൽ രണ്ട് തിരുവനന്തപുരം സ്വദേശികളുമുണ്ട്.
Comments