ന്യൂഡൽഹി: ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ട്വന്റി-20 പരമ്പരയിൽ ഇന്ത്യയെ കെ.എൽ രാഹുൽ നയിക്കും. അഞ്ച് ട്വന്റി 20 മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ കളിക്കുക. ഋഷഭ് പന്ത് ആണ് വൈസ് ക്യാപ്റ്റ്ൻ. 18 അംഗ സ്‌ക്വാഡിനെയാണ് പ്രഖ്യാപിച്ചത്.
വിരാട് കൊഹ്ലിക്കും രോഹിത് ശർമ്മയ്ക്കും വിശ്രമം അനുവദിച്ചു. ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങൾ. ജൂൺ ഒൻപത് മുതലാണ് മത്സരങ്ങൾ ആരംഭിക്കുന്നത്. 19 നാണ് അവസാന മത്സരം. ബംഗളൂരു, ഡൽഹി, രാജ്‌കോട്ട് തുടങ്ങിയിടങ്ങളിലാണ് മത്സരങ്ങൾ
ഇതോടൊപ്പം ഇംഗ്ലണ്ടുമായുളള അഞ്ചാം ടെസ്റ്റിനുളള സ്‌ക്വാഡിനെയും പ്രഖ്യാപിച്ചിട്ടുണ്ട്. രോഹിത് ശർമ്മയാണ് ടെസ്റ്റ് ടീമിനെ നയിക്കുക. രാഹുൽ ആണ് വൈസ് ക്യാപ്റ്റൻ. മുതിർന്ന താരം ചേതേശ്വർ പൂജാരയെ ടീമിലേക്ക് തിരിച്ചുവിളിച്ചിട്ടുണ്ട്.
ജൂലൈ ഒന്ന് മുതൽ അഞ്ച് വരെ ബർമിങ്ഹാമിലാണ് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര. നിലവിൽ പരമ്പരയിൽ 2-1 ന് ഇന്ത്യ മുൻപിലാണ്.
ട്വന്റി -20 സ്‌ക്വാഡ്; കെ.എൽ രാഹുൽ (ക്യാപ്റ്റൻ), ഋതുരാജ് ഗെയ്‌ക്ക് വാദ്, ഇഷാൻ കിഷൻ, ദീപക് ഹൂഡ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ഹർദ്ദിക് പാണ്ഡ്യ, വെങ്കടേഷ് അയ്യർ, ചാഹൽ, കുൽദീപ് യാദവ്, അക്‌സർ പട്ടേൽ, ബിഷ്‌ണോയ്, ഭുവനേശ്വർ, ഹർഷൽ പട്ടേൽ, ആവേഷ് ഖാൻ, ഉമ്രാൻ മാലിക്, അർഷ്ദീപ് സിംഗ്
ടെസ്റ്റ് സ്‌ക്വാഡ്; രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെഎൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കൊഹ്ലി, ശ്രേയസ് അയ്യർ, ഹനുമ വിഹാരി, ചേതേശ്വർ പൂജാര, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ആർ അശ്വിൻ, ശ്രാദ്ധൂൽ ഠാക്കൂർ, മൊഹമ്മദ് ഷാമി, ജസ്പ്രീത് ബൂംമ്ര, മൊഹമ്മദ് സിറാജ്, ഉമേഷ് യാദവ് , പ്രസിദ്ധ് കൃഷ്ണ
Comments