കൊച്ചി ; ഹൈക്കോടതി ജഡ്ജിക്കെതിരെ പോപ്പുലർ ഫ്രണ്ട് നേതാവ് വിവാദ പരാമർശം നടത്തിയ സംഭവത്തിൽ പ്രതികരിച്ച് ജസ്റ്റിസ് എൻ.നഗരേഷ്. ഇത്തരം പരാമർശങ്ങൾ നീതിന്യായ വ്യവസ്ഥയെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ഇത് പരലരുംആസ്വദിക്കുന്നുവെന്നും ജസ്റ്റസ് ചൂണ്ടിക്കാട്ടി.
പോപ്പുലർ ഫ്രണ്ട് നേതാവിന്റെ ജഡ്ജിമാർക്കെതിരായ ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തുന്നത് ഭരണഘടനയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. ഇത് നീതിന്യായവ്യവസ്ഥയെ മോശമാക്കി കാണിക്കുന്നതിന് തുല്യമാണ്. കൊച്ചിയിൽ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായുള്ള ദേശീയ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടിയുടെ കൊലവിളി മുദ്രാവാക്യം വിളിയിൽ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി ജഡ്ജിമാരെ അപകീർത്തിപ്പെടുത്തിക്കൊണ്ട് പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവ് യഹിയാ തങ്ങൾ രംഗത്തെത്തിയത്.
ഹൈക്കോടതി ജഡ്ജിമാർ ധരിക്കുന്നത് കാവി അടിവസ്ത്രമാണെന്നാണ് യഹിയാ തങ്ങൾ ആരോപിച്ചത്. ‘ ഇപ്പോൾ കോടതികൾ പെട്ടെന്ന് ഞെട്ടിപ്പോകാറുണ്ട്. നമ്മുടെ ആലപ്പുഴ റാലിലെ മുദ്രാവാക്യങ്ങൾ കേട്ട് ഹൈക്കോടതി ജഡ്ജിമാർ ഞെട്ടിപ്പോയെന്ന് പറയുന്നു. എന്താണ് കാരണമെന്ന് നിങ്ങൾക്കറിയുമോ ജഡ്ജിമാർ രോഷം കൊള്ളുന്നതിന് കാരണം, അവരുടെ അടിവസ്ത്രം പോലും കാവിയായത് കൊണ്ടാണ്. അത് കാവിയായത് മുതൽ, അവർ വേഗത്തിൽ ചൂടുപിടിക്കും. ശരിക്കും ശരീരമാകെ കത്തിപ്പോകുന്നത് പോലുണ്ടാവും. അത് ശരിക്കും നിങ്ങളെ ബുദ്ധിമുട്ടിക്കും ‘ എന്നാണ് യഹിയാ തങ്ങൾ പറഞ്ഞത്. ഇത് വൻ വിവാദങ്ങൾക്കാണ് വഴിവെച്ചത്.
Comments