അഹമ്മദാബാദ് : ഐപിഎൽ കിരീട പോരാട്ടത്തിൽ ഗുജറാത്തിന്റെ ബൗളിംഗിന് മുന്നിൽ തളർന്ന് രാജസ്ഥാൻ റോയൽസ്. നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 130 റൺസ് മാത്രമാണ് രാജസ്ഥാൻ നേടിയത്. ഹാർദ്ദിക് പാണ്ഡെയുടെ കിടിലൻ ബൗളിംഗാണ് കളിയിൽ ഗുജറാത്തിന് നിർണായകമായത്.
നാല് ഓവറിൽ 17 റൺസ് വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റാണ് ഹാർദ്ദിക് പാണ്ഡെ വീഴ്‌ത്തിയത്. പാണ്ഡെയ്‌ക്ക് പിന്തുണ നൽകിക്കൊണ്ട് സായ് കിഷോർ രണ്ട് വിക്കറ്റും റാഷിദ് ഖാൻ ഒരു വിക്കറ്റും എടുത്തു. ഗുജറാത്തിന്റെ ലോക്കി ഫെർഗൂസന്റെ വേഗതയേറിയ ബൗളിംഗിന് മുന്നിൽ രാജസ്ഥാന് പിടിച്ച് നിൽക്കാനായില്ല.
ഐപിഎൽ ഫൈനലിൽ ടോസ് നേടിയ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് തിരഞ്ഞടെുക്കുകയായിരുന്നു. 20 ഓവറിൽ 130 റൺസ് നേടിയാണ് രാജസ്ഥാൻ ക്രീസ് വിട്ടത്. 35 പന്തിൽ അഞ്ച് ബൗണ്ടറി ഉൾപ്പെടെ 39 റൺസെടുത്ത ജോസ് ബട്‌ലറാണ് രാജസ്ഥാന്റെ ടോപ് സ്‌കോറർ. 16 ബോളിൽ 2 സിക്‌സറും 1 ബൗണ്ടറിയും ഉൾപ്പെടെ 22 റൺസ് നേടിക്കൊണ്ട് യഷസ്വി ജെയ്‌സ്വാൾ ബട്ട്‌ലറിന് പിന്തുണ നൽകി.
ക്യാപ്റ്റൻ സഞ്ജു സാംസൺ 11 പന്തിൽ 14 റൺസെടുത്ത് പുറത്തായി. ദേവദത്ത് പടിക്കൽ 2 റൺസും, ഷിംറോൺ ഹെറ്റ്മെയർ 11 റൺസും, ആർ അശ്വിൻ 6 റൺസും മാത്രമാണ് എടുത്തത്. റിയാൻ പരാഗ് 15 ബോളിൽ 15 റൺസ് എടുത്തപ്പോൾ, ട്രെന്റ് ബോൾട്ട് 11 റൺസ് നേടി മടങ്ങി.
Comments