വാഷിംഗ്ടൺ: ഇഷ്ടമുള്ള ഭക്ഷണങ്ങൾ തേടിപിടിച്ച് കഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. കുറെയധികം കഴിക്കുമ്പോൾ ആ വിഭവത്തോട് ചെറിയ മടുപ്പ് തോന്നാറുമുണ്ട്. എന്നാൽ 23 വർഷമായി ഒരേ ഭക്ഷണം മാത്രം കഴിച്ച് ജീവിയ്‌ക്കുന്ന അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ? വേറെ ഭക്ഷണം ലഭിക്കാഞ്ഞിട്ടോ അലർജിപോലുള്ള രോഗങ്ങൾ കാരണമോ അല്ല. വെറും ഇഷ്ട കൊണ്ട് മാത്രം.
വല്ലാത്ത ജാതി ഇഷ്ടം അല്ലേ? എന്നാൽ കേട്ടോളൂ 23 വർഷമായി സാൻവിച്ച് മാത്രം കഴിച്ച് ജീവിയ്‌ക്കുന്ന ഒരു യുവതിയുണ്ട് ഇവിടെ എങ്ങുമല്ല. അങ്ങ് ഇംഗ്ലണ്ടിലെ കവൻഡ്രിയയിലുള്ള 25 വയസുകാരി സിയോ സാഡ്‌ലർ ആണ് ആ യുവതി. കഴിഞ്ഞ 23 വർഷമായി വെണ്ണപുരട്ടിയ ക്രിസ്മസ് സാൻവിച്ച് മാത്രമാണ് സിയോ കഴിച്ച് വരുന്നത്.
രണ്ടാമത്തെ വയസ്സു മുതൽ സാൻവിച്ച് മാത്രം കഴിച്ചാണ് ജീവിച്ചത്. മറ്റു ഭക്ഷണ പദാർഥങ്ങൾ ഉപേക്ഷിച്ച യുവതി എല്ലാ ദിവസവും പാക്കറ്റു കണക്കിന് സാൻവിച്ചാണ് കഴിച്ചിരുന്നത്. ഇത് യുവതിയെ രോഗിയാക്കുകയും ചെയ്തു.ബ്രഡിനൊപ്പം മൊരിച്ച ചിപ്‌സും ചേർത്താണ് കുട്ടിക്കാലം മുതൽ യുവതി കഴിച്ചിരുന്നത്. അവളുടെ മാതാപിതാക്കൾ മറ്റു ഭക്ഷണ വസ്തുക്കൾ സോയ്‌ക്ക് നൽകാൻ ശ്രമിച്ചിരുന്നെങ്കിലും മണത്തു നോക്കിയ ശേഷം യുവതി ഈ ഭക്ഷണ വസ്തുക്കൾ ഉപേക്ഷിക്കുകയായിരുന്നു.
സിയോ കുട്ടിയായിരിക്കുമ്പോൾ തന്നെ മാതാപിതാക്കൾ മറ്റ് വിഭവങ്ങൾ പരിചയപ്പെടുത്താറുണ്ടായിരുന്നു. എന്നാൽ അതിലൊന്നിലും അവൾക്ക് താൽപര്യം തോന്നിയില്ല. ഇതിന്റെ പേരിൽ വീട്ടിൽ വഴക്കുകൾ പതിവായിരുന്നുവെന്ന് യുവതി പറയുന്നു. കാലങ്ങൾക്ക് ശേഷം അവളുടെ ഭക്ഷണ രീതി തലച്ചോറിനെയും നാഡികളെയും ബാധിക്കുന്ന മൾട്ടിപ്പിൾ സ്‌കിറോസിസ് എന്ന രോഗത്തിന് കാരണമായി.ഇതോടെ മകളുടെ ഭക്ഷണശൈലി മാറ്റേണ്ടത് അത്യാവശ്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. മറ്റ് ഭക്ഷണ വസ്തുക്കൾ കഴിക്കേണ്ടത് അത്യാവശ്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞതോടെ അതിനായി ശ്രമം.
എന്നാൽ സിയോ ഇതിനൊന്നും തയ്യാറായില്ല.ഒടുവിൽ ഹിപ്‌നോട്ടിസം എന്ന വഴി സ്വീകരിക്കുകയായിരുന്നു മാതാപിതാക്കൾ. ദിവസവും രണ്ട് മണിക്കൂർ ഹിപ്നോതൊറാപ്പി സെഷന് ശേഷം സിയോയിൽ കാര്യമായ മാറ്റങ്ങൾ തന്നെ കണ്ടു. അവൾ മറ്റ് ഭക്ഷണ പഥാർത്ഥങ്ങൾ കഴിക്കാൻ തുടങ്ങി. മറ്റ് ഭക്ഷണങ്ങൾക്കൊക്കെ ഇത്ര രുചിയുണ്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ലെന്നായിരുന്നു അവൾ ചികിത്സയ്‌ക്ക് ശേഷം പറഞ്ഞത്.
Comments