എറണാകുളം: നടിയെ പീഡിപ്പിച്ച കേസിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി ഹൈക്കോടതി. അടുത്ത ചൊവ്വാഴ്ചയാകും കോടതി ഇനി നടന്റെ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുക. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി.
കർശന നിർദ്ദേശങ്ങൾ നൽകിയ ശേഷമാണ് നടന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവയ്ക്കുന്നതായി കോടതി അറിയിച്ചത്. പരാതിക്കാരിയെ കാണാനോ സ്വാധീനിക്കാനോ ശ്രമിക്കരുതെന്ന് കോടതി പറഞ്ഞു. അന്വഷണവുമായി സഹകരിക്കണമെന്നും കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം കേസിൽ വിജയ് ബാബുവിന്റെ മൊഴിയെടുക്കുന്നത് രണ്ടാം ദിവസവും തുടരുകയാണ്. കഴിഞ്ഞ ദിവസം ഒൻപത് മണിക്കൂറോളമാണ് നടനിൽ നിന്നും മൊഴിയെടുത്തത്. ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടെതെന്ന് നടൻ മുൻകൂർ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. ഇതേ കാര്യമാണ് അന്വേഷണ സംഘത്തോട് നടൻ ആവർത്തിക്കുന്നത്.
Comments