ഗാന്ധിനഗർ: കോൺഗ്രസ് നേതാവ് ഭരത്‌സിംഗ് സോളാങ്കിയെ അപരിചിതയോടൊപ്പം കണ്ടതിന് സോളാംഗിയുടെ ഭാര്യ അക്രമാസക്തമായി പ്രതികരിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഏറെ വൈറലായ വിവാദ ദൃശ്യങ്ങളിൽ അപരിചിതയായ
യുവതിയെ സോളാംഗിയുടെ ഭാര്യ ക്രൂരമായി മർദ്ദിക്കുന്നതും കാണാം . മുൻ കേന്ദ്രമന്ത്രിയും രണ്ട് തവണ ഗുജറാത്തിലെ കോൺഗ്രസ് അദ്ധ്യക്ഷനുമായിരുന്ന സോളാംഗിയെ തന്റെ ബംഗ്ലാവിൽ മറ്റൊരു വനിതയോടൊപ്പം കണ്ടതോടെയാണ് ഭാര്യ രേഷ്മ പട്ടേൽ ക്രൂരമായി പ്രതികരിച്ചത്. രേഷ്മ പട്ടേൽ ബംഗ്ലാവിലേക്ക് കടന്നു ചെല്ലുന്നതിന്റെയും തുടർന്ന് ഭർത്താവിനോടൊപ്പം കണ്ട യുവതിയെ മർദ്ദിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് വൈറലായത്.
ગુજરાત કોંગ્રેસના નેતા ભરતસિંહ સોલંકી લગ્નેત્તર સંબંધથી ફરી વિવાદમાં, ભરતસિંહને ધક્કો મારીને રેશ્મા પટેલ ઘરમાં ઘૂસતા હોય તેવો બિનસત્તાવાર વીડિયો આવ્યો સામે#BharatsinhSolanki #ReshmaPatelBharatsinhSolanki #GujaratCongress #BharatsinhSolankiControversy#BharatsinhSolankiAffair pic.twitter.com/UP6Zvp4l7M
— Gujarat Samachar (@gujratsamachar) June 1, 2022
”നീയെന്റെ ഭർത്താവിന്റെ കൂടെ ഇരിക്കുകയാണല്ലേ.. നിന്നെ ഞാൻ വെറുതെ വിടില്ല..” എന്ന് ആക്രോശിച്ചുകൊണ്ടാണ് രേഷ്മ പട്ടേലിന്റെ മർദ്ദനം. യുവതിയുടെ മുടി പിടിച്ചുവലിച്ച് ക്രൂരമായി മർദ്ദിക്കുന്നതിന് കോൺഗ്രസ് നേതാവ് സോളാംഗിയും സാക്ഷിയായിരുന്നു. അരുതെന്ന് ആവശ്യപ്പെട്ട് സോളാംഗി തടയുന്നതും ദൃശ്യങ്ങളിൽ കാണാം.
അതേസമയം സംഭവത്തിൽ പ്രതികരിക്കാൻ ഭരത് സിംഗ് സോളാംഗിയോ സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വമോ ഇതുവരെ തയ്യാറായിട്ടില്ല. ഏറെ നാളുകളായി സോളാംഗിയും ഭാര്യ രേഷ്മ പട്ടേലും തമ്മിൽ തർക്കങ്ങൾ രൂക്ഷമായിരുന്നു. ഇതിനിടെയാണ് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ട് മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നത്.
Comments