ന്യൂഡൽഹി: ഡൽഹിയിലെ റൂർക്കിയിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ കേന്ദ്രം സ്ഥാപിക്കാൻ ശ്രമിച്ച കേസിൽ ഭീകരരർക്ക് തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വർഷം തടവ് ശിക്ഷയാണ് പട്യാലയിലെ എൻഐഎ കോടതി വിധിച്ചത്. ഭീകര കേന്ദ്രം സ്ഥാപിച്ച് വിവിധയിടങ്ങളിൽ വൻ ഭീകരാക്രമണങ്ങൾ നടത്തുകയായിരുന്നു ഇവരുടെ പദ്ധതി.
അഞ്ച് പ്രതികൾക്കാണ് കോടതി ശിക്ഷ വിധിച്ചത്. ഹരിദ്വാർ സ്വദേശികളായ അഖ്‌ലാക്കുർ റെഹ്മാൻ, മുഹമ്മദ് അസീമുഷാൻ, മുഹമ്മദ് ഒസാമ, മുഹമ്മദ് മെറാജ് , മുംബൈ സ്വദേശി മോഷിൻ ഇബ്രാഹിം സയ്യിദ് എന്നിവരാണ് പ്രതികൾ. ഏഴ് വർഷം തടവിന് പുറമേ പിഴയും ശിക്ഷയായി വിധിച്ചിട്ടുണ്ട്.
പ്രതികൾ ചെയ്തത് ഗുരുതരമായ കുറ്റകൃത്യമാണെന്ന് നിരീക്ഷിച്ച ശേഷമായിരുന്നു കോടതി തടവ് ശിക്ഷ വിധിച്ചുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ബോധപൂർവ്വമാണ് പ്രതികൾ ഈ കുറ്റം ചെയ്തത്. എന്നാൽ പ്രതികൾ ചെറുപ്പക്കാരാണ്. തെറ്റിന്റെ പാതയിൽ സഞ്ചരിച്ചെങ്കിലും ഇവരുടെ ഊർജ്ജം പാഴാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
യുഎപിഎ നിയമപ്രകാരം ആണ് പ്രതികൾക്ക് കോടതി തടവ് ശിക്ഷ നൽകിയത്. സ്‌ഫോടക വസ്തുക്കൾ കൈവശംവച്ച കുറ്റത്തിനാണ് ഇവർക്ക്‌മേൽ പിഴ ചുമത്തിയത്.
Comments