യുക്രൈയ്ൻ : യുക്രൈയ്ൻ യുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് പുടിൻ . 5 മില്യൺ റൂബിളാണ് പ്രഖ്യാപിച്ചത്.യുക്രെയ്‌നിലും സിറിയയിലും മരിച്ച റഷ്യൻ നാഷണൽ ഗാർഡിന്റെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കും. ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഒപ്പുവച്ചു.കെല്ലപ്പെട്ട സൈനികരുടെ എണ്ണം കൃത്യമല്ല.ഫെബ്രുവരിയിൽ സ്‌പെഷ്യൽ മിലിട്ടറി ഓപ്പറേഷൻ’ ആരംഭിച്ചതിന് ശേഷം 30,000 റഷ്യക്കാരെ കൊന്നതായി യുക്രെയ്ൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു.
യുദ്ധത്തിൽ മരിച്ചവർക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം പ്രഖ്യാപിക്കാൻ പുടിൻ തിടുക്കം കൂട്ടുന്നു. നൂറുകണക്കിന് സൈനികർ യുദ്ധത്തിൽ മരിക്കുന്നുണ്ട്.നാല് മാസമായി ഉക്രെയ്നിൽ പോരാട്ടം തുടരുന്ന സാഹചര്യത്തിലാണ് ഇത്. സൈനിക വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നു.കൊല്ലപ്പെട്ട ഡസൻ കണക്കിന് പോരാളികളുടെ മൃതദേഹങ്ങൾ റഷ്യൻ അധിനിവേശക്കാർ ഉക്രെയ്‌നിലേക്ക് തിരിച്ചയച്ചു.
റഷ്യ കൂടുതൽ സേനയെ വിന്യസിക്കാൻ ശ്രമിക്കുന്നതിനിടെ രൂക്ഷമായ പോരാട്ടമാണ് തെരുവുകളിൽ നടക്കുന്നത്.ഈ സാഹചര്യത്തിൽ യുക്രൈയ്ൻ തെരുവുകളിൽ സൈന്യം നിലകൊള്ളുകയാണെന്ന് പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.
Comments