പാലക്കാട് : അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കുടുംബം. കേസ് വാദിക്കാൻ നിയമിച്ച പ്രോസിക്യൂട്ടർമാർക്ക് ഫീസ് നൽകാതെ സർക്കാർ കേസ് അട്ടിമറിക്കുകയാണെന്നാണ് കുടുംബത്തിന്റെ ആരോപണം .നാളിതുവരെ പ്രോസിക്യൂട്ടർമാർക്ക് അലവൻസുകളോ സൗകര്യങ്ങളോ നൽകാത്തത് കേസിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മധുവിന്റെ അമ്മയും സഹോദരിയും വ്യക്തമാക്കി.
കേസിൽ ദുരൂഹത നിലനിൽക്കുന്നുണ്ട് .ഫീസും ആനുകൂല്യങ്ങളും ലഭിക്കുന്നില്ലെന്ന കാരണത്താൽ മുമ്പ് നിയമിച്ച പ്രോസിക്യൂട്ടർമാർ കേസിൽ നിന്ന് പിന്മാറിയിരുന്നു.അതേസമീപനമാണ് സർക്കാർ നിലവിൽ സ്വീകരിക്കുന്നത്.
കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം നടത്തുന്നുണ്ട്. പണം നൽകി കേസ് ഒതുക്കിതീർക്കാനും ശ്രമം നടക്കുന്നു. മധുവിന് നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിൽ ഇറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം .
Comments