അട്ടപ്പാടി മധു വധക്കേസ് ;പതിനൊന്നാം സാക്ഷിയും കൂറുമാറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

അട്ടപ്പാടി മധു വധക്കേസ് ;പതിനൊന്നാം സാക്ഷിയും കൂറുമാറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 9, 2022, 03:11 pm IST
FacebookTwitterWhatsAppTelegram

 

പാലക്കാട് : അട്ടപ്പാടി മധു കേസിൽ വാദിഭാഗത്തിന്റെ ഒരു സാക്ഷികൂടി കൂറുമാറി . പതിനൊന്നാം സാക്ഷി ചന്ദ്രനാണ് മൊഴിമാറ്റി പറഞ്ഞത്. മധുവിന്റെ ബന്ധു കൂടെയായ ഇയാൾ നേരത്തെ നൽകിയ മൊഴി കോടതിയിൽ നിഷേധിച്ചു. പത്താംസാക്ഷി ഉണ്ണിക്കൃഷ്ണൻ ഇന്നലെ കോടതിയിൽ മൊഴി മാറ്റി പറഞ്ഞിരുന്നു. പ്രതികൾ മധുവിനെ ദേഹോപദ്രവമേൽപ്പിക്കുന്നത് കണ്ടുവെന്ന് മുമ്പ് പോലീസിന് ഇയാൾ മൊഴി നൽകിയിരുന്നു.തന്നെ പ്രതിയാക്കുമോ എന്ന ഭയത്തിലാണ് പോലീസിന് ആദ്യം മൊഴികൊടുത്തതെന്ന് ഉണ്ണികൃഷണൻ പറഞ്ഞു.

സംഭവ ദിവസം മൂന്നുമണിയോടെയാണ് ആൾക്കൂട്ടം മധുവിനെ മുക്കാലിയിൽ എത്തിച്ചത്.തുടർന്ന് പോലീസെത്തി ജീപ്പിൽ കൊണ്ടുപോവുകയതിനും ദൃക്സാക്ഷിയാണ് ഉണ്ണിക്കൃഷ്ണൻ. ഇയാളുടെ വിസ്താരം നടക്കവെ ഈസമയത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചിരുന്നു. സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ സി. രാജേന്ദ്രനാണ് സാക്ഷിയെ വിസ്തരിച്ചത്.

ദൃശ്യങ്ങളിൽ ആൾക്കൂട്ടത്തിനിടയിൽനിൽക്കുന്ന പ്രതികളെ സാക്ഷി തിരിച്ചറിഞ്ഞു. എന്നാൽ, ഈ പ്രതികൾ മധുവിനെ ഉപദ്രവിച്ചതു കണ്ടിട്ടില്ലെന്നാണ് ഇയാൾ പറഞ്ഞത്. അതേസമയം തന്റെ ബൈക്ക് മോഷണം പോയതിനെക്കുറിച്ച് സാക്ഷി മധുവിനോട് സംസാരിച്ചിരുന്നു.ബൈക്ക് കാട്ടിലുണ്ടെന്നും അത് തിരിച്ചുനൽകാമെന്നും, ഭക്ഷണം വേണോ എന്നുചോദിച്ചപ്പോൾ വിശപ്പില്ലെന്നും മധു പറഞ്ഞതായി സാക്ഷി പറഞ്ഞു.

ആൾക്കൂട്ടത്തിൽ എത്രപേർ ഉണ്ടായിരുന്ന എന്ന ചോദ്യത്തിന് 250-ലധികം ആളുകൾ ഉണ്ടായിരുന്നെന്നും പ്രതിചേർക്കപ്പെട്ടവരെ മുമ്പ് അറിയാവുന്നതുകൊണ്ടാണ് ഇവരെ തിരിച്ചറിഞ്ഞതെന്നും സാക്ഷി പറഞ്ഞു.മണ്ണാർക്കാട് പ്രത്യേക കോടതിയിൽ ഇന്നതലെ 10 മുതലുള്ള സാക്ഷികളെയാണ് വിസ്തരിക്കേണ്ടിയിരുന്നത് .എന്നാൽ, രാവിലെമുതൽ വൈകുന്നേരംവരെ പത്താംസാക്ഷി ഉണ്ണിക്കൃഷ്ണനെ വിസ്തരിക്കുകയായിരുന്നു. 11 മുതൽ 16 വരെയുള്ള സാക്ഷികളെ ഇന്ന് വിസ്തരിക്കും.

അട്ടപ്പാടി മധു കേസ് ദുർബലപ്പെടുത്താൻ സർക്കാർ ശ്രമിക്കുന്നതായി കഴിഞ്ഞദിവസം കുടുംബം ആരോപിച്ചിരുന്നു. നാളിതുവരെ പ്രോസിക്യൂട്ടർമാർക്ക് അലവൻസുകളോ സൗകര്യങ്ങളോ നൽകാത്തത് കേസിനെ സാരമായി ബാധിക്കുന്നുണ്ടെന്നും മധുവിന്റെ അമ്മയും സഹോദരിയും വ്യക്തമാക്കിയിരുന്നു.കേസിൽ സാക്ഷികളെ സ്വാധീനിക്കാൻ പ്രതികൾ ശ്രമം നടത്തുന്നുണ്ട്. പണം നൽകി കേസ് ഒതുക്കിതീർക്കാനും ശ്രമം നടക്കുന്നു. മധുവിന് നീതി ലഭിച്ചില്ലെങ്കിൽ സമരവുമായി തെരുവിൽ ഇറങ്ങാനാണ് കുടുംബത്തിന്റെ തീരുമാനം .

 

Tags: Courtmadhu caseattappadi case
ShareTweetSendShare

More News from this section

അയാളുടെ പേര് കൃഷ്ണൻ എന്നാണ്; സ്നേഹത്തിന്റെയും അനുകമ്പയുടെയും പ്രതികമായ ഹിന്ദു ദൈവം; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

Latest News

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies