ഹൗറ: നുപൂർ ശർമയുടെ വിവാദ പരാമർശത്തിന് പിന്നാലെ കലാപത്തിന് കോപ്പുകൂട്ടി മതമൗലികവാദികൾ. പശ്ചിമബംഗാളിലെ ഹൗറയിൽ മതമൗലികവാദികൾ ചേർന്ന് കലാപത്തിന് ശ്രമിക്കുന്നുവെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. എൻഎച്ച് 116 അങ്കർഹട്ടിയ്‌ക്ക് സമീപം മതൗലികവാദികൾ ചേർന്ന് ഗതാഗതം സ്തംഭിപ്പിക്കുകയും പോലീസിനെ അക്രമിക്കാൻ നീക്കം നടത്തുകയും ചെയ്തു.
ഏറെ നേരം ശ്രമിച്ചിട്ടും ദേശീയപാതയിൽ നിന്ന് ആളുകൾ പിരിഞ്ഞ് പോകാൻ കൂട്ടാക്കാത്തതിനാൽ ഗതാഗതം വഴി തിരിച്ച് വിട്ടാണ് പോലീസ് പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചത്. നുപൂർ ശർമയെ വിമർശിച്ചും മതമൗലികവാദികളെ പ്രകീർത്തിച്ചും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രസ്താവന നടത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് കലാപത്തിനായുള്ള ശ്രമങ്ങൾ നടക്കുന്നത്.
നഗരത്തിൽ മതമൗലികവാദികൾ ചേർന്ന് മണിക്കൂറുകളോളം ഗതാഗതം സ്തംഭിപ്പിച്ച് ജനജീവിതത്തിന് തടസ്സമുണ്ടാക്കിയിട്ടും തൃണമൂൽ സർക്കാർ നടപടിയെടുത്തില്ലെന്ന് വിമർശനം ഉയരുന്നുണ്ട്.വിവാദപരാമർശത്തിന്റെ പേരിൽ കേന്ദ്രസർക്കാരിനെയും ബിജെപിയെയും ഒന്നടങ്കം പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന ആക്ഷേപവും ശക്തമാണ്.
ഡൽഹിയിലേക്കും ബിജെപി ഗവൺമന്റ് ഉള്ളയിടങ്ങളിലേക്കും പോയി പ്രതിഷേധിക്കാനായിരുന്നു കലാപകാരികളോട് മമത ബാനർജിയുടെ ആഹ്വാനം. ‘ഇവിടെ ഒന്നും സംഭവിച്ചിട്ടില്ല, ഡൽഹിയിൽ പോയി പ്രതിഷേധിക്കു, ഗുജറാത്തിലും ഉത്തർപ്രദേശിലും, ബിജെപി ഗവൺമെന്റ് എവിടെയാണുള്ളത് അവിടെയല്ലാം, പോകു’ എന്ന് മമത പറഞ്ഞു.
മുഹമ്മദ് നബിയെ നിന്ദിച്ചെന്ന പേരിൽ നേരത്തെ മതമൗലികവാദികൾ ചേർന്ന് ഉത്തർപ്രദേശിലെ കാൻപൂരിൽ കലാപത്തിന് ശ്രമിച്ചിരുന്നു.മാരകായുധങ്ങളുമായെത്തിയ കലാപകാരികളെ പോലീസ് ഏറെ ബുദ്ധിമുട്ടിയാണ് പ്രദേശത്ത് നിന്ന് നീക്കം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പോപ്പുലർ ഫ്രണ്ടുകാർ ഉൾപ്പടെ 54 പേർ അറസ്റ്റിലായിരുന്നു.
Comments