ലക്‌നൗ: ഉത്തർപ്രദേശിലെ പ്രയാഗ്രാജിൽ വെളളിയാഴ്‌ച്ച നടന്ന കല്ലേറിൽ കുട്ടികളെ നിയോഗിച്ചതായി പോലീസ്. പ്രയാഗ്രാജിന് പുറമെ സഹാറൻപൂർ തുടങ്ങി നിരവധി നഗരങ്ങളിൽ അക്രമത്തിനും കല്ലേറിനും സാക്ഷിയായി. വെളളിയാഴ്‌ച്ച ജുമുഅ നമസ്‌കാരത്തിന് ശേഷമാണ് അക്രമം അരങ്ങേറിയത്.
Prayagraj violence y'day | Mastermind Javed Ahmed detained, there could be more masterminds…The anti social-elements used minor kids to hurl stones at police & administration. Case registered under 29 crucial sections. Action to be taken under Gangster Act & NSA: Prayagraj SSP pic.twitter.com/XwEOSLPPQ1
— ANI UP/Uttarakhand (@ANINewsUP) June 11, 2022
ഇതുവരെ യുപിയിലെ 6 ജില്ലകളിൽ നിന്നായി 227 കലാപകാരികളെ അറസ്റ്റ് ചെയ്തു. നമസ്‌കാരത്തിന് ശേഷം ജനക്കൂട്ടം പോലീസിന് നേരെ കല്ലേറും തീവെയ്പ്പും നടത്തുകയും ചെയ്തു. നൂപുർ ശർമയുടെയും നവീൻ ജിൻഡാലിന്റെയും പ്രവാചകൻ മുഹമ്മദ് നബിയെ കുറിച്ചുള്ള പരാമർശങ്ങളെ ചൊല്ലിയാണ് കലാപത്തിന് ഒരു വിഭാഗം കോപ്പു കൂട്ടിയത്.
സംഭവത്തിന് ശേഷം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കലാപത്തിന് കാരണകാർക്കെതിരെ കർശന നടപടിയെടുക്കാൻ നിർദ്ദേശം നൽകി. ഇത്തരക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് ക്രമസമാധാന ചുമതലയുളള എഡിജി പറഞ്ഞു. ഒരു നിരപരാധിയും പീഡിപ്പിക്കപ്പെടില്ലെന്ന് യുപി ഡിജിപി ദേവേന്ദ്ര സിംഗ് ചൗഹാൻ വ്യക്തമാക്കിയിരുന്നു, എന്നാൽ കലാപകാരികളെ വെറുതെ വിടില്ല.
അതിനിടെ പ്രയാഗ്രാജിലെ കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ജാവേദ് അഹമ്മദിനെ കസ്റ്റഡിയിലെടുത്തതായി യുപി പോലീസ് അറിയിച്ചു. എന്നാൽ ഒന്നിലധികം സൂത്രധാരന്മാരുണ്ടാകാനുള്ള സാധ്യതയും പോലീസ് തളളിക്കളയുന്നില്ല. കലാപകാരികൾക്കെതിരെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. കൂടാതെ ഗുണ്ടാസംഘങ്ങൾക്കും, ദേശീയ സുരക്ഷാ നിയമം എന്നിവ പ്രകാരവും കർശന നടപടി സ്വീകരിച്ചിട്ടുണ്ട്.
Comments