ബെംഗളൂരു: പതിമൂന്നുകാരനെ പ്രകൃതി വിരുദ്ധപീഡനത്തിനിരയാക്കിയ കേസിൽ മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ.കർണാടക ബണ്ട്വാൾ സ്വദേശി സുബൈർ ദാരിമി(43)യെയാണ് ആദൂർ പോലീസ് അറസ്റ്റ് ചെയ്തത്.
മൂന്നുമാസക്കാലത്തോളം കുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കി എന്നാണ് പരാതിയിൽ ആരോപിക്കുന്നത്. കുട്ടി നേരിട്ട് ചൈൽഡ് ലൈനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ഇയാൾ നേരത്തെ ജോലി ചെയ്ത മദ്രസയിലെ വിദ്യാർത്ഥിയാണ് പരാതി നൽകിയത്. അറസ്റ്റിലായ ഇയാളെ കോടതി റിമാൻറ് ചെയ്തു. നിലവിൽ ഇയാൾ സബ്ജയിലിലാണ്.















