പ്രയാഗ് രാജ്: വെള്ളിയാഴ്ച നിസ്കാരത്തിന് ശേഷം വലിയ തോതിൽ അക്രമങ്ങൾ അരങ്ങേറിയ ഉത്തർ പ്രദേശിലെ പ്രയാഗ് രാജ് നഗരം ശാന്തമാക്കി പോലീസ്. കലാപത്തിൽ പങ്കെടുത്ത ഏറെക്കുറേ എല്ലാവരെയും പോലീസ് അറസ്റ്റ് ചെയ്തു. കലാപത്തിന്റെ മുഖ്യ സൂത്രധാരൻ ജാവേദ് മുഹമ്മദിന്റെ വീട് അനധികൃത നിർമ്മാണമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് പോലീസ് ഇടിച്ചു നിരത്തി.
അക്രമങ്ങൾ അവസാനിച്ചുവെങ്കിലും പ്രദേശം ഇപ്പോഴും കനത്ത സുരക്ഷാ വലയത്തിലാണ്. കലാപത്തിൽ പങ്കെടുത്തവരെ മുഴുവൻ പിടികൂടാനുള്ള അക്ഷീണ പ്രയത്നത്തിലാണ് ഉത്തർ പ്രദേശ് പോലീസ്.
മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരെ കൊലവിളി മുഴക്കിക്കൊണ്ട് ഡൽഹി, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ വെള്ളിയാഴ്ച കലാപകാരികൾ തെരുവിൽ അഴിഞ്ഞാടി. വിവിധയിടങ്ങളിൽ പോപ്പുലർ ഫ്രണ്ട്- എ ഐ എം ഐ എം നേതാക്കളാണ് കലാപങ്ങൾക്ക് നേതൃത്വം നൽകിയതെന്നാണ് റിപ്പോർട്ട്.
കലാപകാരികൾ പോലീസിനും അധികൃതർക്കും നേരെ കല്ലേറ് നടത്താൻ കുട്ടികളെ ഉപയോഗിച്ചു. കലാപം നടത്തിയവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ ഗുണ്ടാ നിയമ പ്രകാരവും ദേശീയ സുരക്ഷാ നിയമ പ്രകാരവും കേസെടുത്തു.
Comments