ലക്നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ നാവൊർ ഗിലൊനുമായി കൂടിക്കാഴ്ച്ച നടത്തി.തിങ്കളാഴ്ച ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ വെച്ചാണ് കൂടിക്കാഴ്ച്ച നടത്തിയത്.
ഉത്തർപ്രദേശും ഇസ്രായേലും തമ്മിൽ കൂടിക്കാഴ്ചയിൽ പ്രധാനപ്പെട്ട ചില മേഖലകളിലുള്ള അന്താരാഷ്ട്ര പാർട്ണർഷിപ്പിനെക്കുറിച്ച് ചർച്ച ചെയ്തതായി നാവൊർ ഗിലൊൻ വ്യക്തമാക്കി.
‘വെള്ളം, കൃഷി തുടങ്ങിയ മേഖലകളിലും കൊവിഡ്, സുരക്ഷ എന്നീ വിഭാഗങ്ങളിലും അന്താരാഷ്ട്ര തലത്തിൽ സഹകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്തുവെന്നും”അംബാസഡർ നാവൊർ ഗിലൊൻ പറഞ്ഞു.
കൂടാതെ ഇസ്രയേലുമായി സഹകരിച്ച് ഇന്ത്യ നിർമ്മിക്കുന്ന ആയുധങ്ങളുടെ ഫാക്ടറികൾ യുപിയിൽ സ്ഥാപിക്കും. പ്രതിരോധ വ്യവസായത്തിലെ നിക്ഷേപത്തിനും സംസ്ഥാന പോലീസ് സേനയെ നവീകരിക്കുന്നതിനുള്ള സഹകരണം ഉറപ്പാക്കും , യുപി ആയുധ ഹബ്ബായി മാറുന്നതോടെ 50 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ ലഭ്യമാകുമെന്നും,ഫോറൻസിക് ലാബുകൾ ശക്തിപ്പെടുത്താൻ ഇസ്രായേലിന് നല്ല പങ്കാളിയാകാൻ കഴിയുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇസ്രായേലുമായി സഹകരിച്ച് സെന്റർ ഓഫ് എക്സലൻസുകൾ സ്ഥാപിക്കാൻ പദ്ധതിയിടുന്നുണ്ട്.കൂടാതെ ഇന്ത്യ- ഇസ്രായേൽ ബന്ധം പുതിയ ഉയരങ്ങളിലേത്തിയെന്നും ,നിലവിൽ ഇന്ത്യയും ഇസ്രായേലും സ്ട്രാറ്റജിക് പാർട്ണർമാരാണ്. ഇരുരാജ്യങ്ങളും തമ്മിൽ മികച്ച സഹകരണ ബന്ധമാണുള്ളതെന്നും കൂടിക്കാഴ്ചക്ക് ശേഷം ഉത്തർപ്രദേശ് മുഖ്യമന്ത്രിയും വ്യക്തമാക്കി.ഒപ്പം ചർച്ചയിൽ യമുന ഇൻഡസ്ട്രിയൽ എക്സ്പ്രസ് വേയിൽ വരാനിരിക്കുന്ന മെഡിക്കൽ ഉപകരണ പാർക്കിൽ നിക്ഷേപം നടത്താൻ ഇസ്രായേലി കമ്പനികളെ ആദിത്യനാഥ് ക്ഷണിച്ചു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ആഴ്ച ഇസ്രായേൽ പ്രതിരോധ മന്ത്രി ബെഞ്ചമിൻ ഗാന്റ്സുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തുന്നതിനും ആഗോള സ്ഥിരതയ്ക്ക് സംഭാവന നൽകുന്നതിനുമുള്ള വഴികൾ ചർച്ച ചെയ്യുന്നതിനായിയായിരുന്നു കൂടിക്കാഴ്ച്ച.ഇന്ത്യയും ഇസ്രായേലും തമ്മിൽ ഔദ്യോഗിക നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് ഇസ്രായേൽ പ്രതിനിധി സംഘത്തിന്റെ സന്ദർശനം.കൂടാതെ, ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഇസ്രായേൽ പ്രതിരോധ മന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments