പാരീസ്: യുവേഫാ നേഷൻസ് ലീഗിൽ ഫ്രാൻസിനെ ഞെട്ടിച്ച് ക്രൊയേഷ്യ. രണ്ടാം മത്സരത്തിൽ ഡെൻമാർക്കും ജയത്തോടെ മുന്നേറി. തുടർച്ചയായി സമനില കുരുക്കിലായ ഫ്രാൻസിനെ എതിരില്ലാത്ത ഒരു ഗോളിനാണ് ക്രൊയേഷ്യ തോൽപ്പിച്ചത്. മറ്റ് മത്സരങ്ങളിൽ ഡെൻമാർക്ക് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ഓസ്ട്രിയയെ തോൽപ്പിച്ചു.
കളിയുടെ തുടക്കത്തിൽ തന്നെ ക്രൊയേഷ്യ നേടിയ ലീഡ് മറികടക്കാൻ ലോകോത്തര താരങ്ങളുള്ള ഫ്രാൻസിന് സാധിച്ചില്ല. 5-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ക്രൊയേഷ്യയുടെ ലൂക്കാ മോഡ്രിച്ചാണ് ഗോളാക്കിയത്.
രണ്ടാം മത്സരത്തിൽ ഡെൻമാർക്ക് രണ്ടു ഗോളുകളാണ് ഓസ്ട്രിയക്കെതിരെ നേടിയത്. 21-ാം മിനിറ്റിൽ ജോനാസ് വിൻഡും 37-ാം മിനിറ്റിൽ ആന്ദ്രിയാസ് കോവ് ഓൾസണുമാണ് ഗോളുകൾ നേടിയത്. മറ്റ് മത്സരങ്ങളിൽ ഇസ്രയേൽ ഐസ്ലാന്റ് പോരാട്ടം 2-2 സമനിലയിൽ കലാശിച്ചപ്പോൾ അസർബൈജാൻ 2-0ന് ബെലാറൂസിനേയും കസാഖിസ്ഥാൻ 2-1ന് സ്ലോവാക്യയേയും തോൽപ്പിച്ചു.
Comments