ശ്രീനഗർ: ജമ്മു കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ. മൂന്നോളം ഭീകരരെ സൈന്യം വളഞ്ഞു. കുൽഗാമിലാണ് സംഭവം.
കുജാർ ഗ്രാമത്തിലാണ് ഏറ്റുമുട്ടൽ പുരോഗമിക്കുന്നത്. ഭീകര വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രദേശത്ത് എത്തിയതാണ് സുരക്ഷാ സേന. പരിശോധനയ്‌ക്കിടെ ഭീകരർ സുരക്ഷാ സേനയ്‌ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ഇതോടെ സേനാംഗങ്ങളും തിരിച്ചടിച്ചു. പാക് ഭീകരരാണ് പ്രദേശത്ത് ഉള്ളതെന്നാണ് വിലയിരുത്തൽ.
കശ്മീരിൽ സാധാരണക്കാർക്കെതിരായ ഭീകരരുടെ ആക്രമണത്തിന് തടയിടാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത തല യോഗം ചേർന്നിരുന്നു. ഭീകരർക്കെതിരായ നീക്കങ്ങൾ ശക്തമാക്കാനായിരുന്നു അമിത് ഷാ സേനയ്‌ക്ക് നൽകിയിരുന്ന നിർദ്ദേശം. ഈ നിർദ്ദേശമാണ് സേന ഇപ്പോൾ പ്രാവർത്തികമാക്കുന്നത്.
അതേസമയം പുലർച്ചെ ശ്രീനഗറിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.
Comments