ശ്രീനഗർ: ജമ്മുകശ്മീർ മേഖലയിൽ വീണ്ടും ഭീകരവേട്ട. കുപ് വാരയിൽ സൈന്യം ഒരു ഭീകരനെ ഏറ്റുമുട്ടലിൽ വധിച്ചു. കുപ്വാര ജില്ലയിലെ ലോലാബ് മേഖലയിലാണ് ലഷ്ക്കർ ഭീകരൻ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം പിടിയിലായ ഷൗക്കത്ത് അഹമ്മദ് ഷെയ്ഖിൽ നിന്നാണ് മേഖലയിൽ തമ്പടിച്ചിരിക്കുന്ന ഭീകരനെക്കുറിച്ചുള്ള വിവരം സൈന്യത്തിന് ലഭിച്ചത്.
ഇന്ന് ഉച്ചയ്ക്കാണ് രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭീകരൻ ഒളിച്ചിരുന്ന പ്രദേശം പോലീസും സുരക്ഷാ സൈന്യവും വളഞ്ഞത്. കുപ് വാരയിലെ പോലീസ് സേനാംഗങ്ങളും സൈന്യത്തിലെ 28 രാഷ്ട്രീയ റൈഫിൾസ് അംഗങ്ങളുമാണ് റെയ്ഡ് നടത്തിയത്. പാകിസ്താ നിലെ ഭീകരകേന്ദ്രങ്ങളുമായി സ്ഥിരം ബന്ധപ്പെടുന്ന ലഷ്ക്കർ ഭീകരനാണ് അതിർത്തി കടന്ന് കുപ് വാര മേഖലയിൽ ഒളിവിൽ കഴിഞ്ഞിരുന്നതെന്ന് കശ്മീർ പോലീസ് മേധാവി അറിയിച്ചു.
കുപ്വാര മേഖലയിൽ ഒരു ദിവസം മുമ്പാണ് സൈന്യം അത്യുഗ്രശേഷിയുള്ള സ്ഫോടകവ സ്തുക്കൾ കണ്ടെത്തി നിർവീര്യമാക്കിയത്. ഹന്ദ്വാര-ബാരാമുള്ള റോഡിൽ വടക്കൻ കശ്മീർ ജില്ലയായ കുപ് വാരയിലെ ലാൻഗേറ്റ് മേഖലയിലെ ഗാനാപോരയിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്.
Comments