മുംബൈ: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയ്‌ക്ക് പിന്നാലെ ഋഷഭ് പന്ത് ടി20കൾക്ക് അനുയോജ്യനല്ലെന്ന് തുറന്ന് പറഞ്ഞ് മുൻ അന്താരാഷ്‌ട്ര ബൗളർ ആശിഷ് നെഹ്‌റ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ പരമ്പര സമനിലയായതിൽ പന്തിന്റെ യാതൊരു പങ്കാളിത്തവുമില്ല. ബാറ്റുകൊണ്ട് തികഞ്ഞ പരാജയമായിരുന്നുവെന്ന കാര്യവും ചൂണ്ടിക്കാട്ടിയ നെഹ്‌റ ടീം ഇന്ത്യയുടെ ടി20 കരുത്ത് രണ്ടു താരങ്ങളാണെന്നും അവരുണ്ടെങ്കിൽ ഒന്നും ഭയക്കാനില്ലെന്നും നെഹ്റ തുറന്നുപറയുകയാണ്.
ഋഷഭ് പന്തിന്റെ നിലവിലെ ഫോമില്ലായ്മ ടി20ലോകകപ്പിൽ ഇന്ത്യയ്‌ക്ക് ക്ഷീണമാകും. ദക്ഷിണാഫ്രിക്കയ്ക്രകെതിരെ ഇന്നലെ അവസാനിച്ച പരമ്പരയിലെ നാലു ഇന്നിംഗ്‌സി ലുമായി 57 റൺസുമാത്രമാണ് നാലാമനായി ഇറങ്ങിയ ഋഷഭ് പന്ത് നേടിയത്. അതിൽ രണ്ടു തവണ പുറത്തായത് പുറത്തേക്ക് പോകുന്ന പന്തിൽ ബാറ്റ് വെച്ചതിനാലാണെന്നും നെഹ്‌റ പറഞ്ഞു. എന്നാൽ ടി20 ലോകകപ്പിലേയ്‌ക്ക് ഏറ്റവും മികച്ച മൂന്ന് താരങ്ങളുള്ളപ്പോൾ എന്തിനാണ് ഭയക്കുന്നതെന്നാണ് നെഹ്റ ചോദിക്കുന്നത്. അത്യുഗ്രൻ ഫോംമിലുള്ള ദിനേശ് കാർത്തികും സഞ്ജുസാംസണും മെച്ചപ്പെടുന്ന ഇഷാൻ കിഷനുമുള്ളപ്പോൾ പന്തിനെ പരിഗണിച്ചില്ലെങ്കിൽ പോലും ഇന്ത്യ കപ്പു നേടുമെന്നും ആശിഷ് നെഹ്‌റ പറഞ്ഞു.
ലോകകപ്പ് ടി20യ്‌ക്ക് മുമ്പ് ഇന്ത്യയ്‌ക്ക് ഇനിയും 10 ടി20കളും ഏഷ്യാകപ്പും കളിക്കേണ്ടതുണ്ട്. ഇത്രയധികം മത്സരങ്ങൾക്കിടയിൽ പരിക്ക് വില്ലനായാലും കഥമാറി. ദിനേശ് കാർത്തികും സഞ്ജുസാംസണും ഇഷാൻ കിഷനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാന്മാരാണെന്നിരിക്കെ ഇന്ത്യയ്‌ക്ക് ഒന്നും ഭയക്കാനില്ലെന്നും ആശിഷ് നെഹ്‌റ പറഞ്ഞു.
Comments