തിരുവനന്തപുരം: സംസ്ഥാന ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് ചൊവ്വാഴ്ച സർവീസിൽ നിന്ന് വിരമിക്കും. ശാരദ മുരളീധരൻ വിരമിച്ചതിനെ തുടർന്ന് 2025 മെയ് മാസത്തിലാണ് അദ്ദേഹം ചീഫ് സെക്രട്ടറിയായി ചുമതലയേറ്റത്. 1991 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥനായ ജയതിലകിന്റെ ഭരണകാലം വിവിധ നിർണായക ഭരണതീരുമാനങ്ങൾക്കും ചില വിവാദങ്ങൾക്കും സാക്ഷിയായി.
പുതിയ ചീഫ് സെക്രട്ടറിയായി ആഭ്യന്തര-വിജിലൻസ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ ചുമതലയേൽക്കും. 1992 ബാച്ച് കേരള കേഡർ ഐ.എ.എസ് ഉദ്യോഗസ്ഥനായ സിൻഹ ബിഹാർ സ്വദേശിയാണ്. 2028 സെപ്റ്റംബർ വരെയാണ് അദ്ദേഹത്തിന്റെ സർവീസ് കാലാവധി.
സർവീസിന്റെ അവസാനഘട്ടത്തിൽ ഡോ. എ. ജയതിലക് നിരവധി വിവാദങ്ങളിൽ ഇടംപിടിച്ചിരുന്നു. ചീഫ് സെക്രട്ടറി സ്ഥാനത്തിരിക്കെ ചില നിർണായക ഫയൽ നീക്കങ്ങളുമായി ബന്ധപ്പെട്ട വിമർശനങ്ങൾ എന്നിവ സർക്കാരിനെയും പ്രതിപക്ഷത്തെയും തമ്മിലുള്ള രാഷ്‌ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ഇതിനുപുറമെ, ചില സുപ്രധാന ഭരണനടപടികളിൽ സർക്കാർ നിലപാടുകൾ പ്രതിരോധിക്കുന്നതിൽ ജയതിലക് സ്വീകരിച്ച സമീപനവും ചർച്ചയായി. മുട്ടിൽ മരംമുറി ക്കേസിൽ പല സാഹചര്യങ്ങളിലും ജയത്തിലാക്കിന്റെ പേര് പരാമർശിക്കപ്പെട്ടിരുന്നു
ഇനി സംസ്ഥാന ഭരണയന്ത്രത്തിന്റെ അമരത്തേക്ക് എത്തുന്ന ബിശ്വനാഥ് സിൻഹയ്‌ക്ക് നിയമ-സമാധാന പരിപാലനം, ഭരണപരിഷ്കാരം, വികസന പദ്ധതികളുടെ വേഗത എന്നിവയിൽ വലിയ വെല്ലുവിളികളാണ് മുന്നിലുള്ളത്.















