കാബൂൾ: അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ 250 പേർ മരിച്ചതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. കിഴക്കൻ അഫ്ഗാനിലെ പക്തിക പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. അപകടത്തിൽ 500ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് സൂചന.
പക്തിക പ്രവിശ്യയിലെ നാല് ജില്ലകളിലാണ് ഭൂചലനമുണ്ടായത്. വൻ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നാണ് മാദ്ധ്യമ റിപ്പോർട്ടുകൾ. പാകിസ്താന്റെ ചില മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇസ്ലാമാബാദ്, ലാഹോർ, ക്വറ്റ തുടങ്ങിയ പ്രദേശങ്ങളിൽ നേരിയ തോതിലായിരുന്നു ഭൂചലനം.
ഇന്ന് പുലർച്ചെയാണ് ഭൂചലനം ഉണ്ടായത്. ആളുകൾ ഉറങ്ങുന്ന സമയമായതിനാലാണ് ദുരന്തത്തിന്റെ ആഘാതം വർദ്ധിച്ചതെന്നാണ് വിലയിരുത്തൽ. ദുരന്തവാർത്ത സർക്കാർ വക്താവ് ബിലാൽ കരിമി സ്ഥിരീകരിച്ചു. മഹാവിപത്ത് ഒഴിവാക്കാൻ അന്താരാഷ്ട്ര ഏജൻസികളുടെ സഹായവും അദ്ദേഹം അഭ്യർത്ഥിച്ചു.
Comments