ന്യു ഡൽഹി: ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെ അമേരിക്കൻ മണ്ണിൽ വച്ച് വധിക്കാൻ മുൻ ഇന്ത്യൻ ഇൻ്റലിജൻസ് ഉദ്യോഗസ്ഥൻ പദ്ധതിയിട്ടെന്ന വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട് തള്ളി ഇന്ത്യ.
റിപ്പോർട്ട് അനാവശ്യവും അടിസ്ഥാനരഹിതവുമാണെന്നും വിശേഷിപ്പിച്ച വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ, യുഎസ് ഉന്നയിക്കുന്ന സുരക്ഷാ ആശങ്കകൾ പരിഹരിക്കാൻ ഇന്ത്യൻ സർക്കാർ രൂപീകരിച്ച ഉന്നതതല സമിതിയുടെ അന്വേഷണം തുടരുകയാണെന്ന് അറിയിച്ചു.
ഇന്ത്യയുടെ റിസർച്ച് ആൻഡ് അനാലിസിസ് വിംഗിലെ (റോ) മുൻ ഉദ്യോഗസ്ഥനായ വിക്രം യാദവ്, യുഎസിൽ താമസിക്കുന്ന ഖലിസ്ഥാനി ഭീകരനായ ഗുർപത്വന്ത് സിംഗ് പന്നൂനെ വധിക്കാൻ ലക്ഷ്യമിട്ട് ഒരു സംഘത്തെ നിയോഗിച്ചു എന്നാണ് റിപ്പോർട്ടിൽ ആരോപിക്കുന്നത്.
ഖാലിസ്ഥാന്‍ നേതാവ് ഗുര്‍പത്വന്ത് സിംഗ് പന്നൂനെ അമേരിക്കന്‍ മണ്ണില്‍ വെച്ച് വധിക്കാനുള്ള ഗൂഢാലോചനയില്‍ ഇന്ത്യന്‍ പൗരനായ നിഖില്‍ ഗുപ്ത ഉള്‍പ്പെട്ടിരുന്നുവെന്ന് ആരോപിച്ച് യു എസ് പ്രോസിക്യൂട്ടര്‍മാര്‍ നവംബറില്‍ മാന്‍ഹട്ടന്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പേര് വെളിപ്പെടുത്താത്ത ഇന്ത്യന്‍ ഉദ്യോഗസ്ഥന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു ഇതെന്നും ആരോപിച്ചിരുന്നു.
വിക്രം യാദവാണ് ഈ ഇന്ത്യൻ ഉദ്യോഗസ്ഥൻ എന്നായിരുന്നു വാഷിംഗ്ടൺ പോസ്റ്റിന്റെ റിപ്പോർട്ട്. ഇതിനെതിരെയാണ് ഇപ്പോൾ ഇന്ത്യ രംഗത്തെത്തിയത്.