ന്യൂയോർക്: എലോൺ മസ്കിന്റെ സ്പേസ് എക്സ് റോക്കറ്റുകൾ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാനൊരുങ്ങി അമേരിക്കയുടെ പ്രതിരോധ വകുപ്പായ പെന്റഗൺ. ബഹിരാ കാശത്ത് മിസൈലുകൾ അടക്കം വിന്യസിക്കാനുള്ള നീക്കത്തിന്റെ ഭാഗമായി സ്പേസ് എക്സ് റോക്കറ്റുകളെ ഉപയോഗിക്കാനാണ് ഉദ്ദേശ്യം.
ഏറെ നിർണ്ണായകമായ ചില സംവിധാനങ്ങൾ അമേരിക്ക ബഹിരാകാശത്ത് എത്തിക്കാനൊരു ങ്ങുന്നുവെന്ന് യുഎസ്ട്രാൻസ്പോർട്ടേഷൻ കമാന്റ്(യുഎസ്ട്രാൻസ്കോം) മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. ബഹിരാകാശത്തെ സാങ്കേതിക സംവിധാനങ്ങൾക്ക് കരുത്തുപകരാനും ബഹിരാകാശ സഞ്ചാരികൾക്കാവശ്യമുള്ള സാങ്കേതിക സഹായവും എത്തിക്കാനുമാണ് ശ്രമമെന്നാണ് ട്രാൻസ്കോം പറയുന്നത്.
ബഹിരാകാശത്ത് സാങ്കേതിക വസ്തുക്കൾ വളരെ വേഗം എത്തിക്കാനാകണം. ലോകത്തിന്റെ ഏത് ഭാഗത്തേയ്ക്കും അവിടെ നിന്നും ചരക്കുനീക്കം സാധ്യമാകണം. യുദ്ധരംഗത്തെ ചരക്കുവിമാനമായ സി-17ൽ കയറ്റാവുന്ന വസ്തുക്കളെ ബഹിരാകാശത്ത് ഏതു സമയവും സജ്ജമാക്കുവാനാണ് പദ്ധതി.
ഒരു സി-17ൽ ഉൾക്കൊള്ളാവുന്നത് രണ്ടര ലക്ഷം കിലോ വരുന്നത്ര വസ്തുക്കളാണ്. ഒരു മണിക്കൂറിനുള്ളിൽ ഇത്രയും സാധനങ്ങൾ ബഹിരാകാശത്തുകൂടി ഏത് ആകാശ മേഖലയിലും എത്തിക്കാൻ സാധിക്കും. ഇത് വലിയ നേട്ടമാണ് അമേരിക്കയ്ക്ക് നൽകുക യെന്നും പെന്റഗൺ വൃത്തങ്ങൾ അറിയിച്ചു.
Comments