ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ഹിന്ദു യുവതിയെ പ്രണയം നടിച്ച് പീഡിപ്പിച്ച ശേഷം ഭീഷണിപ്പെടുത്തി മതം മാറ്റാൻ ശ്രമം. പെൺകുട്ടിയുടെയും കുടുംബത്തിന്റെയും പരാതിയിൽ ദിൻഡോരി സ്വദേശി ആരിഫ് സിദ്ദിഖിയ്‌ക്കെതിരെ പോലീസ് കേസ് എടുത്തു. ആരിഫിന്റെ സുഹൃത്തിന്റെ സഹോദരിയാണ് പരാതിക്കാരി.
സഹോദരന്റെ കൂടെ ആരിഫ് അടിയ്‌ക്കടി വീട്ടിലെത്താറുള്ളതായി പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. തുടർന്ന് പെൺകുട്ടിയും ഇയാളും തമ്മിൽ പ്രണയത്തിലായി. ഒരിക്കൽ ആരുമില്ലാത്ത നേരം വീട്ടിൽ എത്തിയ ആരിഫ് പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. സംഭവം പുറത്ത് പറഞ്ഞാൽ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമം വഴി പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. ദൃശ്യങ്ങൾ കാണിച്ച് ആരിഫ് നിരവധി തവണ പീഡിപ്പിച്ചതായും പരാതിയിൽ പെൺകുട്ടി വ്യക്തമാക്കി.
ഇതിനിടെ ഗർഭിണിയായ പെൺകുട്ടിയെ ഇയാൾ നിർബന്ധിച്ച് ഗർഭഛിദ്രത്തിന് ഇരയാക്കി. ഇതിന് പിന്നാലെ ഇയാൾ മതം മാറണമെന്ന് ആവശ്യപ്പെട്ട് നിർബന്ധവും തുടങ്ങി. ഇതോടെ പെൺകുട്ടി പ്രദേശത്തെ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
Comments