ലക്‌നൗ: ഉത്തർപ്രദേശിലെ ആർഎസ്എസ് ഓഫീസുകൾ ബോംബുവെച്ച് തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയ്‌ക്ക് പോപ്പുലർഫ്രണ്ടുമായി ബന്ധം. യുപി ഭീകര വിരുദ്ധ സേന നടത്തിയ ചോദ്യം ചെയ്യലിലാണ് പോപ്പുലർഫ്രണ്ടുമായി ബന്ധമുണ്ടെന്ന് പ്രതി രാജ് മുഹമ്മദ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി ഇയാൾ എസ്ഡിപിഐ- പോപ്പുലർഫ്രണ്ടിനായി രഹസ്യമായി പ്രവർത്തിച്ചുവരികയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.
ലക്‌നൗ, നവാബ്ഗഞ്ച് എന്നിവിടങ്ങളിലെയും കർണാടകയിലെയും ആർഎസ്എസ് ഓഫീസുകൾ ബോംബുവെച്ച് തകർക്കുമെന്നും ആർഎസ്എസ്-ബിജെപി നേതാക്കളെ കൊലപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തിയ സംഭവത്തിൽ ഈ മാസം ഏഴിനാണ് ഭീകര വിരുദ്ധ സേന മുഹമ്മദിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് പോലീസ് കസ്റ്റഡിയിൽ വാങ്ങിയ ഇയാളെ ചോദ്യം ചെയ്തുവരികയാണ്.
മുഹമ്മദിന് എസ്ഡിപിഐ-പോപ്പുലർഫ്രണ്ടുമായി ബന്ധമുള്ളതായി ഭീകര വിരുദ്ധ സേനയ്‌ക്ക് ആരംഭം മുതലേ സംശയം ഉണ്ടായിരുന്നു. ഇതോടെയാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇയാളിൽ നിന്നും തേടിയത്. എസ്ഡിപിഐ – പോപ്പുലർഫ്രണ്ടിന്റെ നിർദ്ദേശ പ്രകാരമാണോ ഭീഷണി മുഴക്കിയത് എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
Comments