വാഷിംഗ്ടൺ: പൊതുമദ്ധ്യത്തിൽ വെടിവെപ്പുകളും കൂട്ടക്കുരുതികളിലും വിറങ്ങലിക്കുന്ന അമേരിക്കയിൽ അടുത്തെങ്ങും നിയമം മൂലം തോക്ക് നിരോധിക്കപ്പെടില്ലെന്ന് സുപ്രീം കോടതി. തോക്ക് ഉപയോഗിക്കുന്നതിന് ലൈസൻസ് ലഭിക്കണമെങ്കിൽ കാരണം കാണിക്കണ മെന്ന ന്യൂയോർക്ക് കോടതിയുടെ വിധി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി ഭരണഘടന ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
തോക്ക് കൈവശം വെയ്‌ക്കാൻ അമേരിക്കൻ പൗരന്മാർക്ക് അനുമതി നൽകുന്നത് ഭരണഘടനയാണ്. 14-ാം അനുഛേദത്തിൽ ചേർത്തിരിക്കുന്ന അവകാശമാണെന്നാണ് പരമോന്നത നീതി പീഠം ചൂണ്ടിക്കാട്ടുന്നത്.
അമേരിക്കയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ വെടിവെപ്പുകളിലൂടെ കൊല്ലപ്പെടുന്ന നിരപരാധികൾക്കായി ബന്ധുക്കളടക്കം നൽകിയ പരാതിയിലാണ് ന്യൂയോർക്ക് കോടതി തോക്ക് ഉപയോഗത്തിൽ നിയന്ത്രണം പ്രഖ്യാപിച്ചത്.
കൊലപാതകങ്ങൾ തുടർക്കഥയായതോടെ കരിദിനം ആചരിക്കുന്നത് മാസത്തിലൊന്ന് എന്ന നിലയിലായിരിക്കുന്നു. തദ്ദേശിയരും വിദേശീയരുമെല്ലാം സ്‌ക്കൂളിലും സൂപ്പർമാർക്കറ്റിലും പൊതുമൈതാനത്തുമൊക്കെ വെടിയേറ്റ് വീഴുകയാണ്. ഇതിനെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്.
അമേരിക്കയിലെ തോക്ക് കൈവശം വയ്‌ക്കാൻ അനുമതി ലഭിക്കണമെങ്കിൽ തനിക്ക് സ്വയം സംരക്ഷിക്കാൻ തോക്ക് ആവശ്യമുണ്ടെന്ന് ബോദ്ധ്യപ്പെടുത്തണമെന്നാണ്. എന്നാൽ ഭരണ ഘടനയിൽ 14-ാം ഭേദഗതി പ്രകാരം പൗരൻ തോക്ക് കൈവശം വയ്‌ക്കാൻ അനുവദിക്കു ന്നതിൽ പുതിയ നിയമങ്ങളുമായി ന്യൂയോർക്ക് സംസ്ഥാനം മുന്നോട്ട് വരുന്നത് തള്ളിയാണ് സുപ്രീംകോടതി നിരീക്ഷണം നടത്തിയത്.
അമേരിക്കയിൽ തോക്ക് ഉപയോഗിക്കുവാൻ നിയമപരമായി അവകാശമുള്ളവരുടെ സംഘടനയായ നാഷണൽ റൈഫിൾസ് അസോസിയേഷൻ ഏറെ ശക്തവും സ്വാധീനവുമുള്ള സംഘടനയാണ്. അമേരിക്കയിലെ പൗരാവകാശങ്ങൾക്കായി ശക്തമായി വാദിക്കുന്ന സംഘടയാണെന്നതിനാൽ തോക്ക് നിരോധന വിഷയത്തിൽ ജോ ബൈഡന് പോലും ഒരു പരാമർശവും നടത്താനാകാത്ത അവസ്ഥയാണ്.
Comments