ടെൽ അവീവ്: ഇസ്രായേലിൽ വീണ്ടും നേതൃത്വ മാറ്റം. നിലവിലെ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് പ്രധാനമന്ത്രി സ്ഥാനത്തു നിന്നും ഇറങ്ങിയതോടെയാണ് യെയിർ ലാപിഡ് ഇടക്കാല പ്രധാനമന്ത്രിയായത്. നിലവിലെ വിദേശകാര്യമന്ത്രിയാണ് ലാപിഡ്. ഇരുവിഭാഗവും തമ്മിലുള്ള ധാരണകൾക്കനുസരിച്ചാണ് പ്രധാനമന്ത്രി സ്ഥാനം ബെന്നറ്റ് യെയിറിന് കൈമാറിയത്.
ഭരണപക്ഷ സഖ്യം തകർന്നതിനെ തുടർന്ന് ഇന്നലെ ഇസ്രായേൽ പാർലമെന്റ് പിരിച്ചു വിട്ടിരുന്നു. ഭരണപക്ഷത്തിനെതിരായ പ്രമേയത്തിൽ സഭയിലെ 92 അംഗങ്ങളും അനുകൂലിക്കുകയായിരുന്നു.
നവംബർ ഒന്നിന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ വീണ്ടും അധികാരത്തിൽ തിരികെയെത്തുമെന്ന പ്രഖ്യാപനം മുൻ പ്രധാനമന്ത്രി നെതന്യാഹു നടത്തിയിട്ടുണ്ട്. നാലുവർഷത്തിനിടെ അഞ്ചാം തവണയും തിരഞ്ഞെടുപ്പ് നടത്തേണ്ട ഗതികേടിലാണ് ഇസ്രായേൽ. ഭരണം എത്രമാറിവന്നാലും ഇസ്രായേലും പലസ്തീനും തമ്മിലുള്ള പ്രശ്‌നം അവസാനിക്കില്ലെന്ന സൂചനയാണ് യെയിറും നൽകുന്നത്.
Comments