ബത്തേരി: വയനാട്ടിൽ വാഹന പരിശോധനയ്ക്കിടെ എസ്ഐയെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഒരാൾ കൂടി പിടിയിലായി. നീർവാരം സ്വദേശി വെട്ടുപാറപ്പുറത്ത് രഞ്ജിത്ത് (47) ആണ് പിടിയിലായത്. കേസിൽ നേരത്തെ ഇയാളുടെ സഹോദരനായ ശ്രീജിത്ത് (42) അറസ്റ്റിലായിരുന്നു. സംഭവത്തിന് പിന്നാലെ രഞ്ജിത്ത് ഓടി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. നീർവാരം ഭാഗത്ത് വാഹനപരിശോധനയ്ക്കിടെ പ്രതികൾ ബൈക്കിലെത്തുകയും വാഹനപരിശോധനയ്ക്ക് കൂട്ടാക്കാതെ ഓടിച്ചു പോവുകയുമായിരുന്നു. ഇരുവരെയും പിന്തുടർന്ന പോലീസ് ഇവരുടെ വീടിന് മുമ്പിൽ വെച്ച് ചോദ്യം ചെയ്തു. പിന്നാലെ പ്രതികൾ എസ്ഐയ്ക്ക് നേരെ തിരിയുകയായിരുന്നു.
കയ്യേറ്റത്തിൽ പനമരം എസ്ഐ പിസി സജീവന്റെ വലതുകൈയ്യിന്റെ പെരുവിരലിന് പരിക്കേറ്റിരുന്നു.
Comments