കുളു: ഹിമാചൽ പ്രദേശിലുണ്ടായ ബസ് അപകടത്തിൽ സ്‌കൂൾ വിദ്യാർത്ഥികളടക്കം 16 പേർ മരിച്ചു. ജംഗ്ല മേഖലയിൽ നിയോലി ഷൻഷെർ റോഡിൽ ഇന്ന് രാവിലെ എട്ട് മണിയോടെയായിരുന്നു അപകടം. കിഴുക്കാംതൂക്കായ മലഞ്ചെരുവിലേക്കാണ് സ്വകാര്യ ബസ് മറിഞ്ഞത്. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
45ഓളം പേർ ബസിൽ ഉണ്ടായിരുന്നു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോർട്ട്. കുളുവിലെ ആശുപത്രിയിലേക്കാണ് പരിക്കേറ്റവരെ മാറ്റിയിരിക്കുന്നത്. നിരവധി കുട്ടികൾ അപകടസമയം ബസിനുള്ളിൽ ഉണ്ടായിരുന്നുവെന്നാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് കുളു ഡെപ്യൂട്ടി കമ്മീഷണർ അശുതോഷ് ഗാർഗ് പറഞ്ഞു.
അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും, പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും അടിയന്തിര സഹായമായി പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിൽ നിന്ന് നൽകും.
Comments