പടക്കമെറിഞ്ഞത് കൃത്യമായ ആസൂത്രണത്തോടെ നടന്ന ആക്രമണമെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം അപലപിക്കാൻ തയ്യാറായില്ല; പ്രതികളെ പിടികൂടും എന്നതിൽ ഒരു സംശയം വേണ്ടെന്നും പിണറായി-cm pinarayi vijayan's reply to adjournment motion
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പടക്കമെറിഞ്ഞത് കൃത്യമായ ആസൂത്രണത്തോടെ നടന്ന ആക്രമണമെന്ന് മുഖ്യമന്ത്രി; പ്രതിപക്ഷം അപലപിക്കാൻ തയ്യാറായില്ല; പ്രതികളെ പിടികൂടും എന്നതിൽ ഒരു സംശയം വേണ്ടെന്നും പിണറായി-cm pinarayi vijayan’s reply to adjournment motion

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 4, 2022, 03:57 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം; എകെജി സെന്ററിൽ പടക്കമെറിഞ്ഞ സംഭവത്തിൽ ആരും അപലപിക്കാൻ തയ്യാറായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയ ചർച്ചയിലാണ് മുഖ്യമന്ത്രിയുടെ ഈ കുറ്റപ്പെടുത്തൽ. ‘അക്രമം നടത്തിയത് ആരുമാകട്ടെ.ഇതുപോലൊരു സംഭവം നടന്നിട്ട് അതിനെ അപലപിക്കാൻ തയ്യാറാവണ്ടേ.അപലപിക്കാൻ തയ്യാറാകാത്ത മാനസികാവസ്ഥ എന്ത് കൊണ്ട് വരുന്നുവെന്ന് ‘ അദ്ദേഹം ചോദിച്ചു.

കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ആക്രമണമാണ് നടന്നത്. ആസൂത്രണം നടത്തിയ ആളുകളാണ് പ്രതികളെ സംരക്ഷിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു. പോലീസിന്റെ ഭാഗത്ത് വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതികളെ പിടികൂടും എന്നതിൽ ഒരു സംശയവും വേണ്ട. ഏതെങ്കിലും ആളെ പിടികൂടുകയല്ല നയം കൃത്യമായ അന്വേഷണമാണ് നടത്തുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.ബോംബിന്റെ രീതികളെക്കുറിച്ച് കെ സുധാകരനോട് ചോദിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പരിഹസിച്ചു.

തെറ്റായ കാര്യങ്ങൾ സംഭവിക്കുമ്പോൾ തെറ്റിനെ ന്യായീകരിക്കുകയല്ല വേണ്ടത്. രാഹുൽ ഗാന്ധിയുടെ ഓഫീസിൽ അതിക്രമം കാണിച്ചു. സാധാരണ നിലയ്‌ക്ക് തെറ്റായ കാര്യമാണ്. അത് രഹസ്യമായി പറയുകയല്ല ചെയ്തത്. സർക്കാർ അതിൽ നടപടികളെടുത്തു. സിപിഐഎം സംസ്ഥാന തലത്തിലും അഖിലേന്ത്യാ തലത്തിലും തള്ളിപ്പറഞ്ഞു. സർക്കാരിന് വേണ്ടി ഞാനും തള്ളിപ്പറഞ്ഞു. ഇതാണ് ഞങ്ങൾ സ്വീകരിക്കുന്ന സമീപനം. എകെജി സെന്ററിന് നേരെ നടന്ന ആക്രമണത്തെ അപലപിക്കാൻ കോൺഗ്രസിന് സാധിക്കാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു.

എസ്ഡിപിഐ പ്രവർത്തകർ എകെജി സെന്റർ സന്ദർശിച്ച കാര്യവും അദ്ദേഹം നിഷേധിച്ചു. പാർട്ടി നേതാക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് എത്തിയപ്പോൾ എസ്ഡിപിഐയുമായി കൂടിക്കാഴ്ചയ്‌ക്ക് താൽപര്യമില്ലെന്ന് പറഞ്ഞപ്പോൾ മടങ്ങി. അഞ്ചുമിനിറ്റോളം എകെജി സെന്ററിനടുത്ത് നിന്ന് ഫോട്ടോ എടുത്താണ് മടങ്ങിയതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മടിയിൽ കനമുള്ളവനേ വഴിയിൽ പേടിക്കേണ്ടതുള്ളൂ എന്ന് മാത്രമല്ല, ജീവിതത്തിൽ ശുദ്ധി പുലർത്തണം. ആ ശുദ്ധി പുലർത്തിയാൽ നിങ്ങൾക്ക് ആരുടേയും മുന്നിൽ തലകുനിക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്ങനെയുള്ള ഒരു കൂട്ടരുണ്ടോ എന്ന് സംശയിച്ച് ആളുകൾ വന്നാൽ ഇക്കാലത്തും അത്തരക്കാരുണ്ടെന്ന് തെളിയിക്കുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ശുദ്ധി ജീവിതത്തിൽ പുലർത്താൻ ശ്രമിക്കണമെന്നും പൊതു പ്രവർത്തകർ താൽക്കാലിക ലാഭം മുന്നിൽ കണ്ട് തെറ്റായ കാര്യങ്ങളിലേക്ക് പോകാതിരിക്കണമെന്ന് മുഖ്യമന്ത്രി ഉപദേശിച്ചു.

അതേസമയം എ കെ ജി സെന്ററിനു നേരെ പടക്കമെറിഞ്ഞ സംഭവത്തിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസിന്മേൽ നിയമ സഭയിൽ ചർച്ച അവസാനിച്ചു. പ്രമേയം ശബ്ദവോട്ടോടെ സഭ തള്ളി. പി സി വിഷ്ണുനാഥായിരുന്നു ചർച്ചക്ക് തുടക്കമിട്ടത്.ഭരണ-പ്രതിപക്ഷത്തു നിന്നായി 12 അംഗങ്ങളാണ് ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുന്നത്. 2 മണിക്കൂറാണ് ചർച്ച.

 

Tags: pinarai vijyanADJOURNMENT MOTION
ShareTweetSendShare

More News from this section

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പ്ലീഡർ നിയമന വിവാദം; കെഎസ്‌യു അധ്യക്ഷനെ കാണാൻ മുഖ്യമന്ത്രി സമയം നൽകി

പ്ലൈവുഡ് ഫാക്ടറിയിൽ മണിക്കൂറിന് 50 രൂപ കൂലി; കൊച്ചിയിൽ ബാലവേലയ്‌ക്കെത്തിച്ച ഒമ്പത് കുട്ടികളെ ആർ പി എഫ് രക്ഷപെടുത്തി; രണ്ട് പേർ പിടിയിൽ

ചെന്താമര കേസിൽ ‘AI’ വെല്ലുവിളിയും മറികടന്നു; ചാറ്റ് ജിപിടി ഉപയോഗിച്ച് ചോദ്യങ്ങൾ തയ്യാറാക്കി പ്രതിഭാഗം; എല്ലാം അതിജീവിച്ചെന്ന് അന്വേഷണ സംഘം

സിപിഐയുമായി അകലം കൂട്ടി അഡ്വ. ജയശങ്കർ? അംഗത്വം പുതുക്കാതിരുന്നത് ചർച്ചയാകുന്നു

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies