വിജയവാഡ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആന്ധ്രാ പ്രദേശ് സന്ദർശനത്തിനിടെ വൻ സുരക്ഷാ വീഴ്ച. പ്രധാനമന്ത്രിയുടെ ഹെലികോപ്ടറിന് നേർക്ക് കോൺഗ്രസ് പ്രവർത്തകർ കെട്ടിടങ്ങളുടെ മുകളിൽ കയറി നിന്ന് കറുത്ത ബലൂണുകൾ പറത്തി വിട്ടു. പൈലറ്റിന്റെ കാഴ്ച മറയ്‌ക്കുന്ന തരത്തിലും, ഹെലികോപ്ടറിന്റെ ഗ്ലാസ്സിൽ വന്ന് തട്ടുന്ന രീതിയിലുമായിരുന്നു ബലൂണുകൾ പറത്തി വിട്ടത്.
ഹെലികോപ്ടറിനെ ബലൂണുകൾ വലയം ചെയ്തപ്പോൾ കോൺഗ്രസ് പ്രവർത്തകർ കൈയ്യടിക്കുകയും ആർത്ത് വിളിക്കുകയും ചെയ്തു. ഹെലികോപ്ടറിന് വളരെ അടുത്തുകൂടിയാണ് ബലൂണുകൾ പറന്നത്. ഇത് ഗുരുതരമായ സുരക്ഷാ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്.
സംഭവത്തിൽ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ആന്ധ്രാപ്രദേശിലെ ഭീമാവരത്തിൽ അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷിക ആഘോഷ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. സ്വാതന്ത്ര്യസമര സേനാനിയും വിപ്ലവ നായകനുമായ അല്ലൂരി സീതാരാമ രാജുവിന്റെ 30 അടി ഉയരമുള്ള വെങ്കല പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു.
Comments