നോർവേ: ഖുറാൻ കത്തിച്ചെന്നാരോപിച്ച് ആറംഗസംഘത്തെ അപകടപ്പെടുത്തി കൊല്ലാൻ ശ്രമം. നോർവേയിലെ ഓസ്ലോയിലാണ് സംഭവം. സ്റ്റോപ്പ് ദ ഇസ്ലാമൈസേഷൻ ഓഫ് നോർവേ എന്ന സംഘടനയുടെ നേതാവ് ലാർസ് തോർസനും സംഘവും സഞ്ചരിച്ച കാറാണ് അപകടപ്പെടുത്തിയത്.
ഇവർ സഞ്ചരിച്ച കാറിലേക്ക് മതമൗലികവാദികൾ സഞ്ചരിച്ച മറ്റൊരു കാർ ഇടിച്ച് കയറ്റുകയായിരുന്നു. അപകടത്തിൽ മുഴുവൻ പേർക്കും പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കാറിന്റെ ഡ്രെവറടക്കം രണ്ട് പേരെ അറസറ്റ് ചെയ്തു. ഖുറാൻ കത്തിച്ചെന്നാരോപിച്ച് ലാർസനെയും കൂട്ടാളികളെയും പിന്തുടർന്നാണ് ഇരുവരും അപകടപ്പെടുത്തിയത്.സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന കാര്യം പരിശോധിച്ച് വരികയാണ്.
ഖുറാൻ കത്തിച്ചെന്നാരോപിച്ച് ഇസ്ലാമിസ്റ്റുകൾ ലാർസിനെയും സംഘത്തെയും വളയുകയായിരുന്നു. തുടർന്ന് കാറിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പ്രതികൾ പിന്തുടരുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ വ്യക്തമാക്കി.
സംഭവത്തെ ഇസ്ലാമിക തീവ്രവാദ പ്രവർത്തനമാണെന്ന് നോർവേ ആഭ്യന്തര രഹസ്യാന്വേഷണ വിഭാഗം ചൂണ്ടിക്കാട്ടി. നോർവെയെ വലിഞ്ഞുമുറുക്കാൻ ശ്രമിക്കുന്ന ഇസ്ലാമിക തീവ്രവാദത്തിനെതിരെ പ്രവർത്തിയ്ക്കുന്ന ലാർസനും സംഘത്തിനും നേരെ മുൻപും ആക്രമണം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ഇതിന് മുൻപ് ഇസ്ലാം വിരുദ്ധത ആരോപിച്ച് തീവ്രവാദികൾ രണ്ടുപേരെ കൊലപ്പെടുത്തിയ സംഭവം കെട്ടടങ്ങും മുൻപേയാണ് ഇസ്ലാമിസ്റ്റുകളുടെ ലാർസനെതിരെയുള്ള നീക്കം.
Comments