ഇസ്ലാമാബാദ് : പാകിസ്താനിൽ മൃഗങ്ങളെ ക്രൂരമായി പീഡിപ്പിക്കുന്ന ചടങ്ങുകൾ വ്യാപകമാകുന്നു. പശുവിനെ ക്രെയിനിൽ കെട്ടി കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴെയിറക്കുന്ന വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഈദ് അൽ ആദയ്‌ക്ക് മുന്നോടിയായാണ് കന്നുകാലിയെ കയറിൽ കെട്ടി താഴെയിറക്കിയത്. തുടർന്ന് ഇതിനെ കശാപ്പ് ശാലയിലേക്ക് കൊണ്ടുപോകും.
18 വർഷമായി പാകിസ്താനിൽ നടത്തിവരുന്ന ചടങ്ങാണിതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സയ്യിദ് ഇജാസ് അഹമ്മദ് എന്നയാളാണ് ഈ ക്രൂരകൃത്യത്തിന് നേതൃത്വം നൽകുന്നത്. 40 അടി ഉയരമുള്ള കെട്ടിടത്തിൽ നിന്നും കന്നുകാലികളെ ക്രെയിൻ ഉപയോഗിച്ച് താഴെയിറക്കുകയും തുടർന്ന് കശാപ്പ് ചെയ്ത് കുർബാനിക്കായി വിൽക്കുകയും ചെയ്യുന്നു.
അന്താരാഷ്‌ട്ര മാദ്ധ്യമമായ റോയിട്ടേഴ്‌സ പങ്കുവെച്ച വീഡിയോയിൽ കറാച്ചിയിൽ ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് കന്നുകാലികളെ താഴെയിറക്കുന്നത് കാണാം. എങ്ങനെയാണ് മൃഗങ്ങളെ ചെറുപ്പത്തിൽ കോണിപ്പടിയിൽ കയറ്റി കെട്ടിടത്തിന്റെ മുകളിൽ എത്തിക്കുന്നത് എന്ന് സയ്യിദ് ഇജാസ് അഹമ്മദ് പറയുന്നുണ്ട്. കെട്ടിടത്തിന്റെ മേൽക്കൂരയിലെ തന്റെ ഷെഡിലാണ് അയാൾ ഇവയെ വളർത്തുന്നത്. അവ വളർന്നുമ്പോൾ, ക്രെയിൻ വഴി താഴെയിറക്കും. ഇത് കാണാൻ നൂറുകണക്കിന് ആളുകളാണ് കൂടിനിൽക്കുക.
പ്രദേശത്ത് ധാരാളം കുട്ടികളും മുതിർന്നവരും ഒത്തുകൂടിയിരിക്കുന്നത് വീഡിയോയിൽ കാണാം. ഇത് വർഷത്തിൽ ഒരിക്കൽ നടക്കുന്ന ആഘോഷമാണെന്ന് യുവാക്കൾ മാദ്ധ്യമങ്ങളോട് പറയുന്നു. മൃഗങ്ങളെ താഴെയിറക്കുന്നത് കാണാൻ രസകരമാണ്, അത് മറ്റൊരു തരത്തിലുള്ള ആസ്വാദനമാണ്. നിസ്സഹായനായ പശുവിനെ ക്രെയിൻ ഉപയോഗിച്ച് കെട്ടിടത്തിൽ നിന്ന് ഇറക്കുന്നത് ആവേശത്തോടെ വീക്ഷിക്കവെ മുഹമ്മദ് ഹൻസാല എന്നയാൾ പറഞ്ഞു. കഴിഞ്ഞ വർഷങ്ങളിൽ അഞ്ചോ ആറോ പശുക്കളെ ഇറക്കിയ സ്ഥാനത്ത് ഈ വർഷം രണ്ട് പശുക്കളെ മാത്രമാണ് ഇറക്കിയതെന്ന് മുഹമ്മദ് ഹൻസല പറയുന്നു. വീഡിയോ പ്രചരിച്ചതോടെ ഇതിനെതിരെ പ്രതിഷേധവും ശക്തമായിരിക്കുകയാണ്.
Comments