ഭാരതത്തെയും ഹിന്ദുക്കളെയും ഇല്ലാതാക്കാൻ പാകിസ്താൻ നടത്തിയത് ഗൂഢനീക്കങ്ങൾ; 33 പേജുള്ള റിപ്പോർട്ട് പുറത്തു വിട്ട് ഇന്ത്യൻ സൈന്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തെയും ഹിന്ദുക്കളെയും ഇല്ലാതാക്കാൻ പാകിസ്താൻ നടത്തിയത് ഗൂഢനീക്കങ്ങൾ; 33 പേജുള്ള റിപ്പോർട്ട് പുറത്തു വിട്ട് ഇന്ത്യൻ സൈന്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 7, 2022, 07:42 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : രാജ്യത്തെ തകർക്കാൻ പാകിസ്താൻ നടത്തുന്ന ഗൂഢനീക്കങ്ങളുടെ വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യൻ സൈന്യം. പാകിസ്താൻ നടത്തിയ ഭീകരാക്രമണത്തിന്റെയും ഗൂഢാലോചനയുടെയും തെളിവുകൾ ഉൾപ്പെടുത്തിക്കൊണ്ട് 33 പേജുള്ള റിപ്പോർട്ടാണ് പുറത്തുവിട്ടിരക്കുന്നത്. പാക് സൈനികരുടെ സഹായത്തോടെ ഭീകരർ എങ്ങനെ നുഴഞ്ഞുകയറുമെന്ന് റിപ്പോർട്ടിൽ വിശദമാക്കുന്നു. പാകിസ്താനിലെ ന്യൂനപക്ഷമായ ഹിന്ദുക്കളെ എങ്ങനെ ക്രൂരമായി പീഡിപ്പിക്കുന്നുവെന്നും ഇത് ചൂണ്ടിക്കാട്ടുന്നു. ദേശീയ മാദ്ധ്യമമായ ഇന്ത്യ ടുഡേയാണ് റിപ്പോർട്ട് പുറത്തുവിട്ടത്.

പാക് ഭീകരർക്കെതിരെ പ്രവർത്തിക്കുന്ന ജമ്മു കശ്മീരിലെ പോലീസുകാരെയും അദ്ധ്യാപകരെയും കുടിയേറ്റ തൊഴിലാളികളെയും ഭീകരർ കൊലപ്പെടുത്തുന്നതും മുസ്ലീം യുവാക്കളെ ഭീകര സംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന രീതിയും ഇതിൽ ചൂണ്ടിക്കാട്ടുന്നു.

2020-2021 വർഷങ്ങളിൽ പാകിസ്താൻ ഭീകരർ ഇന്ത്യയിലേക്ക് കടക്കാൻ നടത്തിയ 16 ശ്രമങ്ങൾ വിശദീകരിക്കുന്ന ഭാഗം റിപ്പോർട്ടിലുണ്ട്. ”ടെററിസ്റ്റ് ഇൻസിഡന്റ്‌സ് എലോംഗ് ദ എൽഒസി ആന്റ് ഇൻ ദ ഹിന്റർലാന്റ്” എന്ന തലക്കെട്ടോടെയാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര അതിർത്തിയിലെ വിവിധ മേഖലകളിലൂടെ ഓരോ തവണയും ഭീകരർ സഞ്ചരിച്ച പാതയും, അവരിൽ നിന്ന് സുരക്ഷാ സേന പിടിച്ചെടുത്ത ആയുധ രേഖകളും റിപ്പോർട്ടിലുണ്ട്. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ സുരക്ഷാസേന വധിച്ച ഭീകരരുടെ എണ്ണവും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഭീകര യന്ത്രങ്ങളെ സൃഷ്ടിക്കാൻ പാക് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന പ്രവർത്തനരീതിയും ഇതിലുണ്ട്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന നിസ്സഹായരായ യുവാക്കളെ കണ്ടെത്തി, അവരെ ബോധവത്ക്കരണം നടത്തുകയും പ്രലോഭിപ്പിക്കുകയും ചെയ്താണ് മനസ്സിൽ വർഗീയത കടത്തിവിടുന്നത്. തുടർന്ന് അവരെ ജിഹാദി എന്ന് വിളിച്ച് യുദ്ധം ചെയ്യാൻ പ്രേരിപ്പിക്കും. കശ്മീർ താഴ്‌വരയിലും പാകിസ്താനിലും ഇത്തരം റിക്രൂട്ട്‌മെന്റുകൾ നടക്കുന്നു.

സമീപവർഷങ്ങളിൽ പാകിസ്താൻ സ്പോൺസർ ചെയ്യുന്ന ഭീകരർ താഴ്വരയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തുന്നത്. സാധാരണ പൗരന്മാരുടെ മനസ്സിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം. സാധാരണക്കാരെ ടാർഗെറ്റ് ചെയ്യാൻ എളുപ്പമാണ് എന്നതാണ് ഭീകരർക്ക് കൂടുതൽ പ്രചോദനം നൽകുന്നത്. പാകിസ്താൻ ഡീപ് സ്റ്റേറ്റ് പിന്തുണയും സംരക്ഷണവും നൽകുന്ന ‘സ്വദേശി’ തീവ്രവാദ ഗ്രൂപ്പുകൾ ഇന്ത്യയെ തകർക്കാൻ വേണ്ടിയാണ് ആക്രമണം നടത്തുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു.

പാകിസ്താൻ പിന്തുണയ്‌ക്കുന്ന തീവ്രവാദ ഗ്രൂപ്പുകൾ രാഷ്‌ട്രീയ നേതാക്കളെയും സർക്കാർ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ലക്ഷ്യമിട്ട് ആക്രമിക്കുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ വിവിധ രാഷ്‌ട്രീയ പാർട്ടികളിൽ നിന്ന് 27 പേരാണ് കൊല്ലപ്പെട്ടത്.

മൂന്നു പതിറ്റാണ്ടിലേറെ നീണ്ട സൈനിക ഭരണം കണ്ട ഒരു രാജ്യത്ത്, ഏത് പാർട്ടി സർക്കാർ രൂപീകരിച്ചാലും ജമ്മു കശ്മീരിനെ ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ തീവ്രവാദം തഴച്ചുവളർന്നു. ഫിനാൻഷ്യൽ ആക്ഷൻ ടാസ്‌ക് ഫോഴ്സിന്റെ (എഫ്എടിഎഫ്) ‘ഗ്രേ ലിസ്റ്റിൽ’ ഉൾപ്പെടുത്തിയിട്ടും തീവ്രവാദികൾക്ക് അവർ പിന്തുണ നൽകുന്നത് തുടരുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Tags: PakistanIndian ArmyinfiltrationREPORT
ShareTweetSendShare

More News from this section

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

പോലീസ് ആസ്ഥാനത്ത് ഡിജിപിയുടെ മൃതദേഹം; മരണത്തിൽ ദുരൂഹത, അന്വേഷണം

ഇറാനിലേക്ക് യാത്ര ഒഴിവാക്കണം; അടിയന്തര മുന്നറിയിപ്പുമായി ഇന്ത്യ; മേഖലയിൽ സംഘർഷം വീണ്ടും രൂക്ഷമാകുന്നു

Latest News

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies