തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കാനൊരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സ്വപ്ന സുരേഷ് കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണത്തിനൊരുങ്ങുന്നത്. വീണാ വിജയന്റെ ഐ ടി കമ്പനിയുടെ സാമ്പത്തിക ഇടപാടുകളും ഇ ഡി അന്വേഷിക്കും. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനിൽ നിന്നും ഇ ഡി വിവരങ്ങൾ തേടിയേക്കുമെന്നാണ് സൂചന.
അതേസമയം, മുഖ്യമന്ത്രിയ്‌ക്കും ക്രൈം ബ്രാഞ്ചിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി സ്വപ്ന സുരേഷ് രംഗത്തെത്തി. ക്രൈംബ്രാഞ്ച് തന്നെ ചോദ്യം ചെയ്യലിന്റെ പേരിൽ വേട്ടയാടുന്നുവെന്നും മാനസികമായി പീഡിപ്പിച്ചെന്നും സ്വപ്ന പറഞ്ഞു. കലാപക്കേസിൽ വരെ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും സ്വപ്ന കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ സാമ്പത്തിക കൈമാറ്റങ്ങളുടെ രേഖ ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടുവെന്നും സ്വപ്ന പറഞ്ഞു. എച്ച്ആർഡിഎസ്സുമായുള്ള ബന്ധം ഉപേക്ഷിക്കാൻ ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. അഡ്വ.കൃഷ്ണരാജുമായുള്ള വക്കാലത്ത് ഒഴിവാക്കാൻ ആവശ്യപ്പെട്ടതായും സ്വപ്ന വെളിപ്പെടുത്തി.
Comments