ന്യൂയോർക്ക്: ഏറെ ചർച്ചയായ ട്വിറ്റർ വാങ്ങലിൽ നിന്ന് ഏകപക്ഷീയമായി പിന്മാറുന്നതായി സ്‌പേസ് എക്‌സ് മേധാവി എലോൺ മസ്‌ക്. ട്വിറ്ററിൽ എത്ര വ്യാജ അക്കൗണ്ടുകൾ ഉണ്ടെന്ന എലോൺ മസ്‌കിന്റെ ചോദ്യത്തിന് രേഖാമൂലം ഇതുവരെ ട്വിറ്റർ മറുപടി നൽകാത്തതി നാലാണ് താൻ പിന്മാറുന്നതെന്നാണ് മസ്‌ക് മറുപടി നൽകിയത്.
ലോകം മുഴുവൻ ശ്രദ്ധിച്ച കരാറിൽ 44 ശതലക്ഷം അമേരിക്കൻ ഡോളറിനാണ് ട്വിറ്ററിനെ വാങ്ങുവാൻ എലോൺ മസ്‌ക് കഴിഞ്ഞ ഏപ്രിലിൽ കരാർ ഒപ്പിട്ടത്. തങ്ങളുടെ ഭാഗത്തു നിന്നും കരാറിലെ ഒരു മുൻകൂർ വ്യവസ്ഥകളും തെറ്റിച്ചിട്ടില്ലെന്നും എലോൺ മസ്‌കിന്റെ അവസാന നിമിഷത്തിലെ മനംമാറ്റം നിയമലംഘനമാണെന്നും ട്വിറ്റർ മേധാവി ജാക് ഡോർസേ പറഞ്ഞു.
ജാക് ഡോർസേ, നോഹ ഗ്ലാസ്, ബിസ് സ്‌റ്റോൺ, എവാൻ വില്യംസ് എന്നീ നാലുപേർ ചേർന്നാണ് ട്വിറ്ററെന്ന മൈക്രോ ബ്ലോഗിംഗ് സംവിധാനം ആരംഭിച്ചത്. പ്രമുഖർക്കിടയിൽ അതിവേഗം വ്യാപിച്ച ട്വിറ്റർ മാദ്ധ്യമങ്ങളുടെ പോലും വാർത്തകൾ ആദ്യമെത്തിക്കുന്ന സംവിധാനമായി മാറി. 340 ദശലക്ഷം ട്വീറ്റുകളാണ് നിലവിൽ ലോകംമുഴുവൻ സൃഷ്ടിക്കപ്പെടുന്നത്. ഒരു മാസം 330 ദശലക്ഷം പേരാണ് ട്വിറ്റർ ഉപയോഗിക്കുന്നത്.
ഈ വർഷം ഏപ്രിൽ മാസത്തിലാണ് ശതകോടീശ്വരനും സ്വകാര്യ രംഗത്തെ ബഹിരാകാശ വാഹന നിർമ്മാതാക്കളായ സ്‌പേസ് എക്‌സിന്റേയും ഇലട്രിക് കാർ രംഗത്തെ ടെസ്ലയുടേയും ഉടമസ്ഥനായ എലോൺ മസ്‌ക് ട്വിറ്ററിന്റെ 9.1 ശതമാനം ഓഹരി വാങ്ങിയത്. ഇതോടെ ഓഹരി വിപണിയിൽ 27 ശതനമാനമാണ് ട്വിറ്ററിന്റെ മൂല്യം ഉയർന്നത്. മസ്‌കിന്റെ ഡയറക്ടർ ബോർഡിൽ അംഗമാക്കാനും ധാരണയായിരുന്നു.
ട്വിറ്റിന്റെ നിയമപ്രകാരം പരമാവധി ഒരാൾക്ക് 14.9 ശതമാനം ഓഹരിയാണ് സ്വന്തമാ ക്കാനാവുക. ബോർഡിൽ അംഗമാകാൻ വിസമ്മതിച്ച മസ്‌ക് 43 ശതലക്ഷം ഡോളറിന് ട്വിറ്ററിനെ വിലയ്‌ക്കുവാങ്ങാൻ തീരുമാനിച്ചത് വലിയ വാർത്തയാവുകയും ചെയ്തു. ട്വിറ്ററിനെ സുതാര്യമാക്കണമെന്ന ആവശ്യമാണ് മസ്‌ക് മുന്നോട്ട് വെച്ചത്. ഇതിന്റെ ഭാഗമായി മസ്‌ക് നടത്തിയ പരിശോധനയിലെ വ്യാജ അക്കൗണ്ടുകളാണ് നിലവിൽ വിവാദവിഷയമായിരിക്കുന്നത്.
Comments