ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രിപദത്തിലേക്കുള്ള മത്സരത്തിൽ രംഗത്തെത്തിയ ഇന്ത്യൻ വംശജർക്കെതിരെ വംശീയാക്രമണം കടുക്കുന്നു. കൺസർവേറ്റീവ് പാർട്ടി നേതാക്കളായ ഋഷി സുനക്കിനും സ്യുവെല്ല ബ്രേവർമാനിനുമെതിരെയാണ് വംശീയാധിക്ഷേപ പ്രചാരണം ശക്തമാകുന്നത്. ബോറിസ് ജോൺസൺ രാജിവെച്ചതോടെ അടുത്ത പ്രധാമന്ത്രി സ്ഥാനാർത്ഥികളായി ഇരുവരുടേയും പേരുകൾ ഉയർന്നതോടെയാണ് വംശീയാക്രണവും ആരംഭിച്ചത്.
ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടുകളിലടക്കം വംശീയാധിക്ഷേപം നടക്കുന്നുണ്ട്. ഋഷിയുടെ സമ്പത്ത്, ടാക്സ് വെട്ടിപ്പ് വിവാദം, കുടിയേറ്റ പശ്ചാത്തലം,യുഎസ് ഗ്രീൻ കാർഡ്, വ്യക്തിപരമായ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയും ഇന്ത്യൻ പശ്ചാത്തലത്തെ പരിഹസിച്ചുമാണ് ആക്രമണങ്ങൾ.
ബോറിസ് മന്ത്രിസഭയിലെ ധനമന്ത്രിയായിരുന്ന ഋഷിയ്ക്ക് പ്രധാനമന്ത്രിയാകാനുള്ള സാധ്യത ഏറെ മുന്നിലാണെന്നാണ് വിലയിരുത്തൽ. ഔദ്യോഗിക പ്രചാരണവും അദ്ദേഹം ആരംഭിച്ചിരുന്നു. നിരവധി ആക്രമണങ്ങൾ തുടരുമ്പോഴും ബ്രെക്സിറ്റ് അനുകൂല നിലപാടുള്ള ഋഷിയ്ക്ക് രാജ്യം ഇപ്പോൾ നേരിടുന്ന സാമ്പത്തിക വെല്ലുവിളികൾ നേരിടാനാവുമെന്ന പ്രതീക്ഷയിലാണ് കൺസർവേറ്റീവ് പാർട്ടി.
ഇന്ത്യൻ വംശജയായ ഗോവൻ വേരുകളുള്ള മുൻ നിയമമന്ത്രി സ്യുവെല്ല ബ്രേവർമാന് എതിരെയും വംശീയധക്ഷേപം ശക്തമാണ് ‘സ്യുവെല്ല ബ്രേവർമാൻ ആണോ നമ്മുടെ അടുത്ത പ്രധാനമന്ത്രി? നമ്മൾ പേടിക്കണം വളരെയധികം പേടിക്കണം എന്ന് പ്രമുഖ മാദ്ധ്യമത്തിൽ വന്ന ലേഖനത്തിന്റെ തലക്കെട്ടായിരുന്നു. തവിട്ട് നിറമുള്ള ഡോണാൾഡ് ട്രംപിന്റെ പെൺവകഭേദമാണ് അവർ എന്നാണ് സ്യുവെല്ലയെ വിളിക്കുന്നത്.
Comments